25.5 C
Kottayam
Friday, September 27, 2024

ആര്‍ത്തവത്തിന്റെ പേരില്‍ ജീവനക്കാരിയ്ക്ക് പരിഹാസം,സ്ഥാപനമുടമ 27 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Must read

എഡിന്‍ബര്‍ഗ്‌:സ്ത്രീകളിൽ ആർത്തവം നിലയ്ക്കുന്ന അവസ്ഥയാണ് ആർത്തവ വിരാമം. ആ സമയത്ത് സ്ത്രീകളിൽ വലിയ തരത്തിലുള്ള ശാരീരികവും മാനസികവുമായിട്ടുള്ള മാറ്റങ്ങൾ സംഭവിക്കുകയും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ, നമ്മുടെ സമൂഹം അതിന് വലിയ ​ഗൗരവമോ പരി​ഗണനയോ ഒന്നും നൽകാറില്ല. ‘ഓ, അതൊക്കെ സാധാരണമല്ലേ’ എന്ന മട്ടിൽ അവർ അതൊക്കെ തള്ളിക്കളയും. ഇപ്പോഴിതാ ആർത്തവ വിരാമത്തിന്റെ പേരിൽ സ്ത്രീയെ കളിയാക്കിയ കമ്പനിയുടമയോട് സ്ത്രീക്ക് 27 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടിരിക്കയാണ് ട്രിബ്യൂണൽ. 

സ്‌കോട്ട്‌ലൻഡിൽ നിന്നുള്ള 49 -കാരിയായ കാരെൻ ഫാർകുഹാർസൺ എന്ന സ്ത്രീയാണ് ബോസിനെതിരെ പരാതി നൽകിയത്. ‘കാരെൻ ആർത്തവ വിരാമം എല്ലാത്തിനുമുള്ള ഒഴികഴിവാക്കുകയാണ്’ എന്നായിരുന്നു ബോസ് പറഞ്ഞത്. 1995 മുതൽ തന്നെ അവൾ തിസിൽ മറൈൻ എന്ന എൻജിനീയറിങ് ഫേമിൽ ജോലി നോക്കുന്നുണ്ട്. 38 ലക്ഷം രൂപയായിരുന്നു കാരെന്റെ വരുമാനം. 

2021 -ലായിരുന്നു എല്ലാത്തിന്റേയും തുടക്കം. മാനസികവും ശാരീരികവും ആയി ചില ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് അവൾ തന്റെ ബോസിനോട് തനിക്ക് ആർത്തവ വിരാമം ആവാറായി എന്ന് തോന്നുന്നു, അതിന്റെ പ്രശ്നങ്ങളുണ്ട് എന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ, 2022 ഡിസംബറിൽ രണ്ട് ദിവസം അവൾ വർക്ക് ഫ്രം ഹോം എടുത്തു. ആർത്തവ വിരാമത്തെ തുടർന്നുണ്ടായ ബ്ലീഡിം​ഗ് കാരണമായിരുന്നു ഇത്. മാത്രമല്ല, ആ ദിവസങ്ങളിൽ അവളുടെ വീടിന് സമീപം കനത്ത മഞ്ഞുമായിരുന്നു. 

മൂന്നാമത്തെ ദിവസം അവൾ ജോലിക്കെത്തിയപ്പോൾ ബോസ് അവളോട് ‘ഓ, അങ്ങനെ നിങ്ങൾക്ക് അത് സംഭവിച്ചു അല്ലേ?’ എന്ന് പരിഹസിക്കുകയായിരുന്നു. തന്റെ അവസ്ഥയെ കുറിച്ച് അവൾ ബോസിനോട് പറഞ്ഞെങ്കിലും ‘എല്ലാവർക്കും ഉണ്ടാകുന്നതാണ് വേദന’ എന്ന് പറഞ്ഞുകൊണ്ട് അവളെ പിരിച്ചു വിടുകയായിരുന്നു അയാൾ ചെയ്തത്. ഇതോടെയാണ് അവൾ ട്രിബ്യൂണലിനെ സമീപിക്കാൻ തീരുമാനിച്ചത്. 

താൻ‌ വളരെ നിഷ്കളങ്കമായിട്ടാണ് അങ്ങനെ ഒരു കമന്റ് പറഞ്ഞത് എന്നായിരുന്നു ബോസിന്റെ വാദം. മാത്രമല്ല, കരേൻ തന്റെ വിവാഹത്തിനു വേണ്ടി പണമുണ്ടാക്കാനാണ് ഇങ്ങനെയൊരു കാര്യം പറഞ്ഞ് ട്രിബ്യൂണലിനെ സമീപിച്ചത് എന്നും അയാൾ ആരോപിച്ചു.

എന്നാൽ, പാനലിന്റെ ചെയർമാനായ ജെയിംസ് ഹെന്റി പറഞ്ഞത്, ‘ബോസായ ജിം ക്ലർക്ക് തന്റെ മാത്രം അധ്വാനം കൊണ്ട് ബിസിനസുകാരനായി വളർന്ന ഒരാളാണ്. അയാൾക്ക് ഒരുപാട് ​ഗുണങ്ങളുണ്ട്. എന്നാൽ, അയാളിൽ കരുണ ഇല്ല. അത് വളരെ അത്യാവശ്യം വേണ്ട ​ഗുണമാണ്. തന്നെപ്പോലെ ജോലി ചെയ്യാത്തവരോടും അസുഖമുള്ളവരോടും അദ്ദേഹത്തിന് ക്ഷമയോ ബഹുമാനമോ കുറവാണ് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു’ എന്നാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week