32.6 C
Kottayam
Thursday, April 18, 2024

വയ്യ മടുത്തു… പേരിനൊപ്പമുള്ള ഗാന്ധി മാറ്റാന്‍ ഒരുങ്ങി 22കാരന്‍

Must read

ഭോപ്പാല്‍: ഏറെക്കാലമായി നേരിടുന്ന ബുദ്ധിമുട്ടില്‍ നിന്ന് തലയൂരാന്‍ രാഹുല്‍ ഗാന്ധി എന്ന തന്റെ പേര് മാറ്റാന്‍ ഒരുങ്ങി ഇന്‍ഡോറിലെ വസ്ത്രവ്യാപാരിയായ യുവാവ്. രാഹുല്‍ ഗാന്ധി എന്നാണ് തന്റെ പേര്. എന്നാല്‍ ഈ പേര് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകുന്നില്ലാ എന്നതാണ് ഇരുപത്തിരണ്ടുകാരനായ ഇദ്ദേഹത്തിന്റെ പ്രധാന പരാതി. അതുകൊണ്ട് പേരിനൊപ്പമുള്ള ഗാന്ധി നീക്കം ചെയ്താലോ എന്ന ആലോചനയിലാണ് ഇദ്ദേഹം.

ആധാര്‍ കാര്‍ഡ് മാത്രമാണ് വ്യക്തിത്വം തെളിയിക്കാന്‍ എന്റെ കൈവശമുള്ള ഉപാധി. മൊബൈലിന് സിം എടുക്കാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി ചെല്ലുമ്പോള്‍ ആളുകള്‍ എന്നെ തട്ടിപ്പുകാരനായി കാണുകയാണ്. എന്റെ പേരു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. അവര്‍ എന്നെ സംശയത്തോടെയാണ് നോക്കുന്നത് രാഹുല്‍ പറയുന്നു. പരിചയമില്ലാത്ത ആളുകളോട് ഫോണില്‍ സംസാരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയാണെന്നു പറഞ്ഞാല്‍ ധാരാളം പേര്‍ കോള്‍ കട്ട് ചെയ്യാറുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു.

രാഹുലിന്റെ കുടുംബപ്പേര് ഗാന്ധി എന്നല്ല. രാജീവ് എന്നായിരുന്നു രാഹുലിന്റെ അച്ഛന്റെ പേര്. ബിഎസ്എഫില്‍ അലക്കുകാരനായിരുന്നു അദ്ദേഹം. സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ‘ഗാന്ധി’ എന്നു വിളിക്കാറുണ്ടായിരുന്നു. അതോടെ ഗാന്ധി എന്ന പേരിനോട് രാഹുലിന്റെ അച്ഛന് അടുപ്പം തോന്നുകയും അത് പേരിനൊപ്പം ചേര്‍ക്കുകയും ചെയ്തു. അങ്ങനെയാണ് രാഹുല്‍ മാളവ്യ എന്ന താന്‍ രാഹുല്‍ ഗാന്ധിയായി സ്‌കൂളില്‍ ചേര്‍ക്കപ്പെട്ടതെന്നും രാഹുല്‍ പറയുന്നു. ഇതാണ് രാഹുലിനും വളര്‍ന്നു വന്നപ്പോള്‍ വിനയായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week