25.5 C
Kottayam
Friday, September 27, 2024

കൊച്ചിയിലെത്തിയത് കളക്ടറാകാന്‍, തട്ടിപ്പിനൊടുവില്‍ ജയിലില്‍,പ്രിയങ്കയുടെ കഥയിങ്ങനെ

Must read

കൊച്ചി: ഐ.എ.എസ് കോച്ചിംഗിന് എറണാകുളത്തെത്തിയ ബി.ടി.പ്രിയങ്ക (29) സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗിലൂടെ മൂന്നുകോടിയിലേറെ രൂപ തട്ടിച്ച കേസിൽ റിമാൻഡിലായത് വിശ്വസിക്കാനാകാതെ നാട്ടുകാർ. മലയിൻകീഴ് വിളവൂർക്കൽ മാവറത്തല വീട്ടിൽ നിന്ന് ഐ.എ.എസ് പഠനത്തിനെന്ന പേരിൽ കൊച്ചിയിൽ താമസമാക്കിയ പ്രിയങ്ക വല്ലപ്പോഴുമാണ് വീട്ടിൽ വന്നിരുന്നത്.

മകളുടെ ഭാവി ലക്ഷ്യമിട്ടാണ് അച്ഛൻ ബാലചന്ദ്രൻ മകളെ എറണാകുളത്ത് കോച്ചിംഗിന് അയച്ചത്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പ്രിയങ്ക പ്രമുഖ കമ്പനിയിൽ ജോലിയുണ്ടെന്നാണ് നാട്ടിൽ പറഞ്ഞിരുന്നത്. റിമാൻ‌ഡിലാകുന്നതിന് മൂന്നുദിവസം മുമ്പ് രാത്രി മലയിൻകീഴ് ജംഗ്ഷനിൽ പ്രിയങ്ക ബസ് കാത്തുനിൽക്കുന്നത് പലരും കണ്ടിരുന്നെങ്കിലും 12നുള്ള ട്രെയിനിൽ എറണാകുളത്ത് പോകണമെന്നാണ് ഇവർ പരിചയക്കാരനോട് പറഞ്ഞത്.

പ്രിയങ്കയുടെ പിതാവ് ബാലചന്ദ്രൻ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും എയർപോർട്ടിലെ ഐ.എൻ.ടി.യു.സിയുടെ മുൻ നേതാവുമായിരുന്നു. ഗവൺമെന്റ് പ്രസിൽ ജോലി കിട്ടിയതോടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നത്. സാമ്പത്തിക ബാദ്ധ്യതകാരണം വിളവൂർക്കലുണ്ടായിരുന്ന അഞ്ചുസെന്റ് സ്ഥലവും വീടും ഒറ്റിക്ക് നൽകിയ ശേഷം ശാന്തുംമൂലയിലായിരുന്നു ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്നത്. നിലവിൽ മലയിൻകീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് പ്രിയങ്കയുടെ കുടുംബം വാടകയ്‌ക്ക് താമസിക്കുന്നത്.

പ്രിയങ്കയുടെ സഹോദരൻ ബി.ടി.രാജീവിന് മർച്ചന്റ് നേവിയിൽ ജോലിയെന്നാണ് നാട്ടുകാരോട് പറഞ്ഞിട്ടുള്ളത്. എന്നാൽ രാജീവ്,മാതാവ് തങ്കമണി,കാമുകൻ ഷംനാസ് എന്നിവർ തട്ടിപ്പുസംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ബാലചന്ദ്രനും തങ്കമണിയും മലയിൻകീഴിലെ വാടക വീട്ടിലാണ്. ഒളിവിലാണെന്ന് പൊലീസ് പറയുമ്പോഴും തങ്കമണിയെ ഇന്നലെ രാവിലെ 11ഓടെ ഓട്ടോയിൽ സഞ്ചരിക്കുന്നത് കണ്ടവരുണ്ട്. അംഗീകാരമില്ലാത്ത സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രിയങ്ക ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ പരാതിയുണ്ടെങ്കിലും മലയിൻകീഴ് സ്റ്റേഷനിൽ പരാതിയില്ലെന്നാണ് പൊലീസ് നൽകിയ വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week