25.5 C
Kottayam
Friday, September 27, 2024

കട്ടക്കലിപ്പില്‍ മെസി,
‘ഇനിയെന്തെങ്കിലും പറയാനുണ്ടോ’,വാന്‍ഗാളിന്റെ വായടപ്പിച്ച് മെസി; തുറിച്ചുനോക്കിയ ഡച്ച് താരത്തിനും വയറുനിറച്ച് കൊടുത്തു

Must read

ദോഹ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ അര്‍ജന്‍റീന-നെതര്‍ലന്‍ഡ്സ് പോരാട്ടത്തില്‍ ജയിച്ചു കയറിയശേഷം നെതര്‍ലന്‍ഡ്സ് പരിശീലകന്‍ ലൂയി വാന്‍ഗാളിന് അടുത്തെത്തി മെസിയുടെ രോഷപ്രകടനം. മത്സരത്തിന് മുമ്പ് അര്‍ജന്‍റീനയയെും മെസിയയെും പൂട്ടാനുള്ള തന്ത്രങ്ങള്‍ തന്‍റെ കൈയിലുണ്ടെന്നും കാലില്‍ പന്ത് കിട്ടിയില്ലെങ്കില്‍ മെസിക്ക് ഒന്നും ചെയ്യാനുണ്ടാവില്ലെന്നും പറഞ്ഞ വാന്‍ഗാളിന്‍റെ വായടപ്പിക്കുന്നതായിരുന്നു മെസിയുടെ മറുപടി.

ഇരു കൈകളും ചെവിയില്‍ ചേര്‍ത്തു നിര്‍ത്തി ആദ്യം ഡച്ച് ഡഗ് ഔട്ടിന് മുന്നില്‍ നിന്ന മെസിയെ കണ്ട വാന്‍ഗാള്‍ ആദ്യമൊന്ന് പകച്ചു. അവിടംകൊണ്ടും നിര്‍ത്താതെ മെസി വാന്‍ഗളിന്‍റെ അടുത്തെത്തി എന്തോ പറഞ്ഞു. പതിവില്ലാത്ത മെസിയുടെ രോഷപ്രകടനത്തില്‍ വാന്‍ഗാളും ഒന്ന് അമ്പരന്നു. സഹപരിശീലകന്‍ എഡ്ഗാര്‍ ഡേവിഡ്സിനോടും മെസി എന്തോ പറയുന്നത് വീഡിയോയില്‍ കാണാം.

മത്സരശേഷം അഭിമുഖം നല്‍കുന്നതിനിടെയും മെസി പതിവ് രീതികള്‍ വിട്ട് കോപാകുലനായി. പകരക്കാരനായി ഇറങ്ങിയത് മുതൽ അര്‍ജന്‍റീനന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച വെഗ്ഹോഴ്സ്റ്റിനെ മികസ്ഡ് സോണിൽ കണ്ടതോടെ മെസിയുടെ രോഷം അണപൊട്ടി. അഭിമഖത്തിനിടെ തന്നെ തുറിച്ച് നോക്കി നിന്ന വെഗ്ഹോഴ്സ്റ്റിനോട്, എന്നെ നോക്കി നില്‍ക്കാതെ പോയി നിന്‍റെ പണി നോക്ക് വിഡ്ഢി എന്നായിരുന്നു മെസിയുടെ കമന്‍റ്.  

അഭിമുഖത്തില്‍ ഡച്ച് പരിശീലകനെതിരെയും കളിക്കാര്‍ക്കെതിരെയും മെസി തുറന്നടിച്ചു. ചില ഡച്ച് കളിക്കാരും കോച്ചും മത്സരത്തിന് മുമ്പും മത്സരത്തിനിടെയും അനാവശ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്ന് മെസി പറഞ്ഞു.സുന്ദരമായ ഫുട്ബോള്‍ കളിക്കുമെന്ന് പറഞ്ഞ് വീമ്പടിച്ച വാന്‍ഗാള്‍ ഉയരം കൂടിയ കളിക്കാരെ ഇറക്കി ബോക്സിലേക്ക് ലോംഗ് പാസ് നല്‍കി ഗോളടിക്കാനാണ് ശ്രമിച്ചത്. ഞങ്ങള്‍ ജയം അര്‍ഹിച്ചിരുന്നു. അതുതന്നെയാണ് സംഭവിച്ചതെന്നും മെസി പറഞ്ഞു.

ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തില്‍ ആകെ 19 മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. നിശ്ചിത സമയത്തിന്‍റെ അവസാന നിമിഷങ്ങളില്‍ മത്സരം ഇരു ടീമിലെയും താരങ്ങള്‍ തമ്മിലുള്ള കൈയാങ്കളിയിലേക്കും എത്തി. ലിയോണല്‍ മെസിക്കും റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. നേരത്തെ മെസി പന്ത് കൈകൊണ്ട് തടുത്തിട്ടത്തിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കാതിരുന്നതിനെ ഡച്ച് കളിക്കാരും ചോദ്യം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week