26.4 C
Kottayam
Friday, April 26, 2024

മരട് ഫ്‌ളാറ്റ് പൊളിയ്ക്കല്‍ എല്ലാവര്‍ക്കും 25 ലക്ഷം ലഭിയ്ക്കില്ല,അര്‍ഹത നോക്കിയാവും നഷ്ടപരിഹാം.14 പേര്‍ക്ക് പണം നല്‍കാന്‍ ശുപാര്‍ശ

Must read

കൊച്ചി:സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ചു മാറ്റുന്ന മരടിലെ ഫ്‌ളാറ്റുടമകളില്‍ 14 പേര്‍ക്ക് ഇടക്കാല ആശ്വാസമായി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ ശുപാര്‍ശ.13 ലക്ഷം രൂപ മുതല്‍ 25 ലക്ഷം വരെ നല്‍കാനാണ് നിര്‍ദ്ദേശം.ഫ്‌ളാറ്റുകള്‍ നഷ്ടമാകുന്ന എല്ലാവര്‍ക്കുംനഷ്ട പരിഹാര തുകയായ 25 ലക്ഷം രൂപ കിട്ടില്ലെന്ന്സമിതി വ്യക്തമാക്കി.അര്‍ഹത നോക്കിയാകും ഓരോ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കുക.

ആദ്യഘട്ടത്തില്‍ 2 കോടി 56 ലക്ഷത്തി ആറായിരത്തിത്തൊണ്ണൂറ്റാറ് (2,56,06,096) രൂപ ആകെ നഷ്ടപരിഹാരം നല്‍കണം. ജെയ്ന്‍ കോറല്‍ കോവ്, ആല്‍ഫാ സെറീന്‍, ഗോള്‍ഡന്‍ കായലോരം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുക. ഗോള്‍ഡന്‍ കായലോരത്തിലെ നാല് പേര്‍ക്കും, ആല്‍ഫാ സെറീനിലെ നാല് പേര്‍ക്കും, ജെയ്ന്‍ കോറല്‍ കോവിലെ ആറ് പേര്‍ക്കുമാണ് നഷ്ടപരിഹാരം നല്‍കുക.

ആദ്യഘട്ട റിപ്പോര്‍ട്ടിലുള്ളത് 14 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ശുപാര്‍ശയാണ്. ഭൂമിയുടെയും ഫ്‌ലാറ്റിന്റെയും വില കണക്കാക്കി, ആനുപാതികമായാണ് താത്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുകയെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി വ്യക്തമാക്കി. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരാള്‍ക്കാണ് ഇപ്പോള്‍ 25 ലക്ഷം രൂപ നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. മറ്റൊരു ഉടമയ്ക്ക് 15 ലക്ഷം രൂപ നല്‍കാനും ശുപാര്‍ശയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week