25.9 C
Kottayam
Friday, April 26, 2024

മരണത്തിലും പിഞ്ചോമനയെ മാറോട് ചേര്‍ത്ത് ഗീതു; നെഞ്ച് പൊട്ടി രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും

Must read

മലപ്പുറം: കോട്ടക്കുന്നില്‍ രക്ഷാപ്രവര്‍ത്തകരുടെ കണ്ണിനെ ഈറനണിയിച്ച് മണ്ണിടിഞ്ഞ് വീണതിന് തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയ ഗീതുവും മകന്‍ ധ്രുവനും. ചാത്തക്കുളം ശരത്തിന്റെ ഭാര്യ ഗീതു (22) മകന്‍ ധ്രുവന്‍ (ഒന്നര) എന്നിവരുടെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് കണ്ടെടുക്കുമ്പോഴും ആ അമ്മ മകന്റെ കൈ മുറുകെ പിടിച്ചിരിന്നു. ആ കാഴ്ച്ച രക്ഷാപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നെഞ്ചില്‍ കനല്‍ കോരിയിട്ട പ്രതീതിയാണ് ഉണ്ടാക്കിയത്.

കനത്ത മഴയായിരുന്നതിനാല്‍ രണ്ട് ദിവസത്തിന് ശേഷമാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ഗീതുവിന്റെ ഭര്‍ത്താവ് ശരത്ത് തലനാരിഴയ്ക്കായിരുന്നു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ശരത്തിന്റെ അമ്മയെയും മണ്ണിടിച്ചിലില്‍ കാണാതായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ശരത്തും അമ്മ സരോജിനിയും കോട്ടക്കുന്നിന്റെ മുകളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം വീടിലേക്ക് കയറാതിരിക്കാന്‍ തൂമ്പയെടുത്ത് മറ്റൊരുവശത്തേക്ക് തിരിച്ചുവിടുകയായിരുന്നു.

ഈ സമയത്താണ് നേരത്തേ വിണ്ടുകീറി നിന്നിരുന്ന മലയുടെ ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞ് താഴേക്ക് പതിച്ചത്. ശരത്ത് അമ്മയുടെ കൈയുംപിടിച്ച് ഓടിമാറാന്‍ ശ്രമിച്ചെങ്കിലും അമ്മ മണ്ണിനടിയില്‍പ്പെട്ടു. നിമിഷ നേരംകൊണ്ട് ഓടിട്ട വീട് ഒന്നാകെ മണ്ണിനടിയില്‍ അമര്‍ന്നു. ഇതിനകത്തുണ്ടായിരുന്ന ഭാര്യയും മകനും അതിനടിയില്‍പ്പെട്ടു. ശരത്തിന്റെ കണ്‍മുന്‍പില്‍ അമ്മയും ഭാര്യയും കുഞ്ഞും മരിച്ചത്. പ്രണയ വിവാഹമായിരുന്നു ഗീതുവിന്റെയും ശരത്തിന്റെയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week