33.4 C
Kottayam
Thursday, March 28, 2024

കൊച്ചിയിലെ ഡി.ജെ പാര്‍ട്ടികള്‍ക്ക് ലഹരി മരുന്ന് കടത്തുന്നത് പോത്തുകളെ ഉപയോഗിച്ച്; ലഹരി മാഫിയയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Must read

കൊച്ചി: കൊച്ചിയിലെ ഡി.ജെ പാര്‍ട്ടികള്‍ക്ക് ലഹരി മരുന്ന് കടത്തുന്നത് പോത്തുകളെ ഉപയോഗിച്ചാണെന്ന് വെളിപ്പെടുത്തല്‍. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ യുവാവാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കേരളത്തിലേക്ക് ലഹരിമാഫിയ മയക്കുമരുന്ന് എത്തിക്കുന്നത് ബംഗ്ലാദേശില്‍ നിന്നാണെന്നും യുവാവ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ആലുവയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ‘ചൈന വൈറ്റ്’ എന്ന ലഹരി വസ്തുവുമായി മുര്‍ഷിദാബാദ് സ്വദേശിയായ ഇംദാദുല്‍ ബിശ്വാസ് എക്സൈസ് പിടിയിലാവുന്നത്. ഇയാളില്‍ നിന്നാണ് പോലീസിന് ലഹരിക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

പോത്തുകളെ ഉപയോഗിച്ചാണ് ഇടനിലക്കാര്‍ ലഹരി വസ്തുക്കള്‍ ബംഗ്ലാദേശില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന ജലംഗി കേന്ദ്രീകരിച്ചാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനം. കാലി മേയ്ക്കാനെന്ന വ്യാജേന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പോത്തുകളെ ബംഗ്ലാദേശില്‍ എത്തിക്കും. ഈ പോത്തുകളുടെ ദേഹത്ത് ലഹരി പൊതികള്‍ കെട്ടിവച്ച് വൈകിട്ട് തിരികെ കൊണ്ടുവരികയാണ് ചെയ്യുന്നത്. തുടര്‍ന്ന് പോത്തുകളെ ഉപയോഗിച്ച് കടത്തിക്കൊണ്ടുവരുന്ന ലഹരി സംഘത്തിലുള്ള കെമിസ്റ്റുകള്‍ തരംതിരിച്ച് എടുക്കും. പിന്നീട് ഇത് ഇടനിലക്കാര്‍ വഴി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കും. കൊച്ചിയിലെ റേവ് പാര്‍ട്ടികള്‍ കേന്ദ്രീകരിച്ചാണ് സംഘം കൂടുതലായും പ്രവര്‍ത്തിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week