25.5 C
Kottayam
Friday, September 27, 2024

ഡല്‍ഹി എക്‌സ്പ്രസ്! അരങ്ങേറ്റം ഗംഭീരമാക്കി മായങ്ക് യാദവ്,പഞ്ചാബിനെ തകര്‍ത്തു;ലഖ്‌നൗവിന് ആദ്യം ജയം

Must read

ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ആദ്യ ജയം. പഞ്ചാബ് കിംഗ്‌സിനെതരായ മത്സരത്തല്‍ 21 റണ്‍സിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ലക്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്. ലക്‌നൗവിന് വേണ്ടി മായങ്ക് യാദവ് മൂന്ന് വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്‌നൗവിന് ക്വിന്റണ്‍ ഡി കോക്ക് (38 പന്തില്‍ 54), നിക്കോളാസ് പുരാന്‍ (21 പന്തില്‍ 42), ക്രുനാല്‍ പാണ്ഡ്യ (22 പന്തില്‍ പുറത്താവാതെ 43) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സാം കറന്‍ മൂന്നും അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. ശിഖര്‍ ധവാനാണ് (50 പന്തില്‍ 70) പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 

ഗംഭീര തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോ (29 പന്തില്‍ 42) – ധവാന്‍ സഖ്യം 102 റണ്‍സ് ചേര്‍ത്തു. അപ്പോള്‍ തന്നെ പഞ്ചാബ് ഏകപക്ഷീയമായി വിജയിക്കുമെന്ന ആരാധകര്‍ ഉറപ്പിച്ചതാണ്. എന്നാല്‍ മായങ്ക് പന്തെറിയാനെത്തിയതോടെ കഥമാറി. ബെയര്‍സ്‌റ്റോയെ പുറത്താക്കി 21കാരന്‍ വരവറിയിച്ചു.

താരത്തിന്റെ പേസിനുമുന്നില്‍ പ്രഭ്‌സിമ്രാന്‍ സിംഗ് (19), ജിതേഷ് ശര്‍മ (6) എന്നിവരും പരാജയപ്പെട്ടു. മണിക്കൂറില്‍ 155.08 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ മായങ്കിനായിരുന്നു. 17-ാം ഓവറില്‍ ധവാനെയും സാം കറനേയും (0) മുഹ്‌സിന്‍ ഖാനും മടക്കിയതോടെ പഞ്ചാബ് ഏറെക്കുറെ തോല്‍വി സമ്മതിച്ചു. ലിയാം ലിവിംഗ്സ്റ്റണ്‍ (28), ശശാങ്ക് സിംഗ് (9) എന്നിവര്‍ പുറത്താവാതെ നിന്നു. മുഹ്‌സിന്‍ ഖാന്‍ രണ്ട് വിക്കറ്റെടുത്തു. 

നേരത്തെ ഭേദപ്പെട്ട തുടക്കമാണ് ലക്‌നൗവിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഡി കോക്ക് – കെ എല്‍ രാഹുല്‍ (9 പന്തില്‍ 15) സഖ്യം 35 റണ്‍സ് ചേര്‍ത്തു. എന്നാല്‍ രാഹുലിനെ അര്‍ഷ്ദീപ് മടക്കി. മൂന്നാമതെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (9) നിരാശപ്പെടുത്തി. മാര്‍കസ് സ്റ്റോയിനിസിനും (19) അധികം ക്രീസില്‍ നില്‍ക്കാനായില്ല. ഇതോടെ ലക്‌നൗ മൂന്നിന് 78 എന്ന നിലയിലായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 47 റണ്‍സ് ഡി കോക്ക് – നിക്കോളാസ് പുരാന്‍ സഖ്യം കൂട്ടിചേര്‍ത്തു.

14-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. അര്‍ഷ്ദീപിന്റെ പന്തില്‍ ഡി കോക്ക് പുറത്ത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അധികം വൈകാതെ പുരാനും മടങ്ങി. ആയുഷ് ബദോനി (8), രവി ബിഷ്‌ണോയ് (0), മുഹ്‌സിന്‍ ഖാന്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്രുനാലിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week