25.7 C
Kottayam
Sunday, September 29, 2024

2023 ല്‍ അലോസരപ്പെടുത്തിയ 4 കാര്യങ്ങളിൽ കേരള ഗവർണറുടെ നടപടിയും: ജസ്റ്റിസ് നരിമാൻ

Must read

ന്യൂഡൽഹി: ഈ വർഷം ഇന്ത്യയിൽ സംഭവിച്ച അലോസരപ്പെടുത്തുന്ന നാലു കാര്യങ്ങളായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ.എഫ്.നരിമാൻ കണ്ടെത്തിയവയിൽ ഒന്നിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ‘ബന്ധം’. കേരള നിയമസഭ പാസാക്കി നൽകിയ എട്ടു ബില്ലുകളിൽ തീരുമാനമെടുക്കാതെ 23 മാസത്തോളം കാത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെയാണ്, ജസ്റ്റിസ് നരിമാൻ ‘അലോസരപ്പെടുത്തുന്നവ’യുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

സുപ്രീം കോടതി ഇടപെട്ടതോടെ അതിൽ ഏഴു ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതിനെയും അദ്ദേഹം വിമർശിച്ചു. ഭരണഘടനയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ്, ജസ്റ്റിസ് നരിമാൻ ഇക്കാര്യം പറഞ്ഞത്.

അലോസരപ്പെടുത്തിയ സംഭവങ്ങളുടെ പട്ടികയിൽ മൂന്നാമതായാണ് ജസ്റ്റിസ് നരിമാൻ ഗവർണറുടെ നടപടിയെ പരാമർശിച്ചത്. ‘‘ഈ വർഷം സംഭവിച്ചവയിൽ അലോസരപ്പെടുത്തുന്ന മൂന്നാമത്തെ കാര്യം, പരമ്പരാഗതമായി ന്യൂനപക്ഷ സംസ്ഥാനമായ കേരളത്തിന്റെ ഗവർണർ 23 മാസം വരെ നീണ്ട കാലയളവിൽ വിവിധ ബില്ലുകളിൽ തീരുമാനമെടുക്കാതിരുന്നതാണ്. ഈ വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടപ്പോൾ അദ്ദേഹം എന്താണ് ചെയ്തത്? ആകെ എട്ടു ബില്ലുകളിലാണ് അദ്ദേഹം തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയത്. അതിൽ ഏഴു ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു.

ഇത് തീർച്ചയായും അലോസരപ്പെടുത്തുന്ന ഒരു കാര്യമാണ്. കാരണം, ഏഴു ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതോടെ ആ സംസ്ഥാനത്തെ നിയമനിർമാണ പ്രവർത്തനങ്ങൾ സ്തംഭിക്കാൻ സാധ്യത കൂടുകയാണ്. കാരണം, ഗവർണർ ഒരു ബില്ല് തിരിച്ചയയ്ക്കുന്നതുപോലെയല്ല ഇത് (ബില്ലുകൾ തിരിച്ചയച്ചാൽ തീർച്ചയായും ഗവർണർ ഒപ്പിടണം). ഇത് കേന്ദ്രസർക്കാരിന്റെ മുന്നിലെത്തുകയും കേന്ദ്രസർക്കാർ അനുമതി നിഷേധിക്കുകയും ചെയ്താൽ അതോടെ ബില്ലിന്റെ കഥ കഴിഞ്ഞു’’ – ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയും അതിനെതിരായ കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയും, തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പാസാക്കിയ ഭേദഗതി ബിൽ, ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അടുത്തിടെ സുപ്രീം കോടതി നൽകിയ ഉത്തരവ് എന്നിവയാണ് ഈ വർഷത്തെ ‘അസ്വസ്ഥ’പ്പെടുത്തുന്ന നാലു കാര്യങ്ങളിൽ ശേഷിക്കുന്നവ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

സി.പി.എമ്മിനെ ഞെട്ടിച്ച് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

മലപ്പുറം : പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം...

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

Popular this week