25.5 C
Kottayam
Friday, September 27, 2024

റിൻഷ മറിയത്തിന്റെ വിവാഹം നടക്കേണ്ടത് ഇന്ന്,പക്ഷെ കൈപിടിക്കാൻ വാപ്പയില്ല ഇല്ല; നൊമ്പരമായി ശബ്ദസന്ദേശം

Must read

മലപ്പുറം: മകളുടെ വിവാഹപന്തലിലേക്ക് എത്തിയത് പിതാവിന്റെ ചലനമറ്റ ശരീരം. മലപ്പുറം മഞ്ചേരിയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച മജീദിന്റെ മകൾ റിൻഷ മറിയത്തിന്റെ നിക്കാഹായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ പുറത്തുപോയ മജീദ് ഓടിച്ചിരുന്ന ഓട്ടോയും ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേ‍‍ർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

നാല് ആൺമക്കളും ഒരു മകളും ഭാര്യയും ഉൾപ്പെടെ ആറംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മജീദ്. ഉപ്പയുടെ മരണം വിശ്വസിക്കാനാകാതെ റിൻഷയുടെ സഹോദരങ്ങൾ ആശുപത്രിയിൽ വെച്ച് പൊട്ടികകരയുമ്പോൾ കണ്ടു നിന്നവർക്കും തേങ്ങലടക്കാനായില്ല.

വർഷങ്ങളായി മഞ്ചേരിയിൽ ഓട്ടോ ഓടിക്കുന്ന മജീദ്, കിഴക്കേതലയുൾപ്പെടെയുള്ള മഞ്ചേരിയിലെ ഒട്ടുമിക്ക പ്രദേശത്തുകാർക്കും സുപരിചതിനാണ്. മഞ്ചേരി ബസ് സ്റ്റാന്റിന് സമീപമുള്ള യതീംഖാന ഓട്ടോ ട്രാക്കിലാണ് മജീദ് ഓട്ടോ ഇടാറുള്ളത്. ഏതൊരു ആവശ്യങ്ങൾക്കും ആദ്യം വിളിക്കുന്നത് മജീദിനെയായിരുന്നു. അപകടം നടന്ന ദിവസവും പതിവുപോലെ പരിചയത്തിലാണ് മജീദിനെ വിളിച്ചത്. ഈ യാത്രയാണ് അപകടത്തിൽ കലാശിച്ചത്. മകളുടെ നിക്കാഹിന് സുഹൃത്തുക്കളെ ക്ഷണിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം ഇപ്പോഴും ഒരു നൊമ്പരമായി തുടരുകയാണ്.

മഞ്ചേരി ചെട്ടിയങ്ങാടിയിൽ കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും മജീദ് ഓടിച്ച ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കുമുണ്ട്. ഓട്ടോ ഡ്രൈവറായ പയ്യനാട് തടപ്പറമ്പ് സ്വദേശി പുതുപ്പറമ്പിൽ അബ്ദുൽ മജീദ് (55), ഓട്ടോ യാത്രക്കാരായ പുല്ലൂർ കിഴക്കേത്തല സ്വദേശി മുഹ്‌സിന (34) സഹോദരി കരുവാരക്കുണ്ട് വെളയൂർ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്‌നീമ (33), മക്കളായ റൈഹ ഫാത്തിമ (4), റിൻഷാ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.

മുഹ്‌സിനയുടെ മക്കളായ മുഹമ്മദ് നഷാദ്, ഫാത്തിമ ഹസ, മുഹമ്മദ് അഹ്‌സാൻ, തസ്‌നീമയുടെ മകളായ മുഹമ്മദ് റിഷാമ (ഒരുമാസം) എന്നിവർക്കാണ് പരിക്കേറ്റത്. പ്രാഥമിക ചികിൽസക്ക് ശേഷം ഇവരെ മഞ്ചേരിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ഭർത്താവിനൊപ്പം വിദേശത്തായിരുന്ന തസ്‌നീമ ബുധനാഴ്ചയാണ് നാട്ടിൽ തിരിച്ചെത്തിത്. പുല്ലൂരിലുള്ള ബന്ധുവിനെ സന്ദർശിക്കാൻ പോവുകയായിരിന്നു കുടുംബം. ഇതിനിടയിലാണ് ദാരുണ സംഭവം. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് കൈമാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week