29.4 C
Kottayam
Sunday, September 29, 2024

കറിക്കത്തി ഉപയോഗിച്ച് ഭാര്യയെ 11 തവണ കുത്തി കൊലപ്പെടുത്തി, ചെങ്ങന്നൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Must read

ചെങ്ങന്നൂര്‍: പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ ചെങ്ങന്നൂര്‍ പിരളശ്ശേരിയിലാണ് സംഭവം. അജയ് ഭവനില്‍ രാധ (62) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ശിവന്‍കുട്ടി (68)യെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കത്തി ഉപയോഗിച്ച് രാധയെ 11 തവണ ശിവന്‍കുട്ടി കുത്തിയെന്നാണ് പൊലീസ് പറയുന്നത്.

തര്‍ക്കത്തെ തുടര്‍ന്ന് രാധയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് അടുക്കളയില്‍ നിന്ന് പച്ചക്കറി അരിയുന്ന കത്തി എടുത്തുകൊണ്ടുവന്ന് ആക്രമിക്കുകയുമായിരുന്നു. രാധയുടെ മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

യുവതിയെ സംശയത്തിന്റെ പേരിൽ ഭർത്താവ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മാടപ്പള്ളി പൻപുഴ അറയ്ക്കൽ വീട്ടില്‍ സനീഷ് ജോസഫാണ് ഭാര്യ സിജി (35) യെ ക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെട്ട പ്രതിയെ തെങ്ങണയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

സിജി പ്രതിയുടെ രണ്ടാം ഭാര്യയാണ്. ഇവർ തമ്മിൽ കുടുംബവഴക്ക് പതിവായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മുൻപ് സനീഷ് ഭാര്യയെ ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായിരുന്നു. സനീഷ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് സിജിയെ കൊലപ്പെടുത്തിയത്.

ദമ്പതികളുടെ വീടിന് സമീപത്തെ ഇടവഴിയിൽ നിന്ന് ബഹളം കേട്ടെത്തിയ അയൽക്കാരാണ് സിജിയെ മരിച്ച നിലയിൽ കണ്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന സനീഷ് അയൽക്കാരെ ഭീഷണിപ്പെടുത്തി മാറ്റി നിർത്തുകയായിരുന്നുവെന്നാണ് നാട്ടുകാർ മൊഴി നൽകിയത്. ‘കൊന്നു, ഇനി പൊലീസിനെ വിളിച്ചോ’ എന്ന് പറഞ്ഞതിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

ഒമ്പത് വർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരും കഴിഞ്ഞ ജൂലായ് ആറിനാണ് രജിസ്റ്റർ വിവാഹം ചെയ്തത്. ഇവർക്ക് നാലുവയസ്സുള്ള ഒരു കുട്ടിയുണ്ട്. സിജി കുറച്ച് ദിവസങ്ങൾക്ക് മുൻപ് മറ്റൊരാളെ വീഡിയോ കോൾ ചെയ്യുന്നത് കണ്ട്‌ സനീഷ് ചോദ്യംചെയ്തു. ഇതിന്റെ പേരിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമായത്. ചങ്ങനാശ്ശേരിയിൽ പ്രവർത്തിക്കുന്ന തുണിക്കടയിലെ സെയിൽസ് സ്റ്റാഫാണ് സിജി. സനീഷ് വിവിധ സ്ഥാപനങ്ങളിൽ ഡ്രൈവറായും ജോലിചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

Popular this week