25.5 C
Kottayam
Friday, September 27, 2024

ഒരു പഞ്ചായത്തിലെങ്കിലും നിന്ന് ജയിച്ചാല്‍ തെറ്റ് ഏറ്റുപറയാം? വി മുരളീധരനെതിരെ കെ മുരളീധരന്‍

Must read

കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരനും കോണ്‍ഗ്രസ് എം പി കെ മുരളീധരനും തമ്മിലുള്ള വാക്‌പോര് തുടരുന്നു. കേരളത്തിലെ ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിക്കമായോന്ന് വി മുളീധരനോട് കെ മുരളീധരന്‍ ചോദിച്ചു. രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുയര്‍ത്തിയ വിമര്‍ശനങ്ങളെ ചൊല്ലിയാണ് രണ്ട് പേരും തമ്മില്‍ വാക്‌പോര് തുടങ്ങിയത്.

‘ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിച്ചാല്‍ അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കം. ഞാന്‍ നാലു് തവണ ലോക്‌സഭയിലേക്കും രണ്ട് തവണ നിയമസഭയിലേക്കും മത്സരിച്ച് ജയിച്ചയാളാണ്,’ കെ മുരളീധരന്‍ പറഞ്ഞു. വന്ദേഭാരത് ട്രെയിന്‍ ആരുടെയും ഔദാര്യമല്ലെന്നും, ഒന്നാം വന്ദേഭാരതിന്റെ ലാഭം കണ്ടിട്ടാണ് കേരളത്തിന് രണ്ടാം വന്ദേഭാരത് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരത് ഉദ്ഘാടനം ബി ജെ പിയുടെ പരിപാടിയാക്കി മാറ്റുന്നതിനെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തിരുന്നു. ഇതിന് പിന്നലെയായിരുന്നു വി മുരളീധരന്‍ രംഗത്തെത്തിയത്. രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ സാധാരണക്കാരുടെ കൈവശമുണ്ടായിരുന്ന പാസ് തന്നെ എം പിക്കും നല്‍കിയത് കൊണ്ടാണ് കെ മുരളീധരന്‍ വിമര്‍ശിക്കുന്നത് എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്.

എം പിമാര്‍ക്ക് പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എം പിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യാനാണ് ജനപ്രതിനിധികള്‍ ആഗ്രഹിക്കേണ്ടത്. ഓരോ സാഹചര്യത്തിലും ഓരോന്നു പറയുന്ന രീതിയാണ് കെ മുരളീധരന്റേതെന്നും വി മുരളീധരന്‍ പരിഹസിച്ചിരുന്നു.

താന്‍ കഴിഞ്ഞ 50 വര്‍ഷമായി ഒറ്റ ആശയവും ഒറ്റ പ്രത്യയശാസ്ത്രവും ഒറ്റ പ്രസ്ഥാനവും എന്ന നിലയ്ക്കാണ് മുന്നോട്ട് പോകുന്നതെന്നും വി മുരളീധരന്‍ പറഞ്ഞിരുന്നു. കെ മുരളീധരന്‍ ഓരോ ഘട്ടത്തിലും സാഹചര്യം അനുസരിച്ച് മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയത്. 50 വര്‍ഷത്തെ പാരമ്പര്യമുള്ള ആള്‍ ഒരു പഞ്ചായത്തലേക്കെങ്കിലും മത്സരിച്ച് ജയിച്ചാല്‍ സമസ്താപരാധം പറയാമെന്നായിരുന്നു മുരളി പറഞ്ഞത്.

അതുവരെ അദ്ദേഹം പറയുന്ന ജല്‍പനങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ വ്യക്തിപരമായല്ല പറഞ്ഞത് എന്നും കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു എന്നും കെ മുരളീധരന്‍ പറഞ്ഞു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ തറ രാഷ്ട്രീയം കളിക്കുമ്പോള്‍ അത് ചൂണ്ടിക്കാണിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week