25.5 C
Kottayam
Friday, September 27, 2024

നല്ല കുട്ടിയായി അരിക്കൊമ്പന്‍,ആരോഗ്യം വീണ്ടെടുത്തെന്ന് തമിഴ്‌നാട് വനം വകുപ്പ്,പഴയ ശീലം ഉപേക്ഷിച്ചിട്ടില്ല

Must read

ചെന്നൈ: ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനജീവിതം തടസപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്തതോടെ മയക്കുവെടിയുതിർത്ത് ഇടുക്കി ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ ആരോഗ്യം വീണ്ടെടുത്തതായി തമിഴ്നാട് വനംവകുപ്പ്. അഗസ്ത്യാർമല ആനത്താര ഉൾപ്പെടുന്ന കോതയാർ മുണ്ടൻതുറൈ കടുവ സങ്കേതത്തിൻ്റെ ഉള്ളിലാണ് അരിക്കൊമ്പനുള്ളത്. പ്രദേശവുമായും മറ്റ് ആനകളുമായും അരിക്കൊമ്പൻ ഇണങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ ആനക്കൂട്ടങ്ങൾക്കൊപ്പം ആറുതവണ അരിക്കൊമ്പനെ കണ്ടെത്തി. ക്യാമറ ട്രാക്ക് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പനെ കാണാനായത്.

ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന് വിവരങ്ങൾ ലഭ്യമാകുന്നുണ്ട്. ആനക്കൂട്ടങ്ങളുമായി ഇണങ്ങിയെങ്കിലും ഒറ്റയ്ക്ക് നടക്കുന്ന പഴയ ശീലം അരിക്കൊമ്പന് ഇപ്പോഴുമുണ്ടെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.

ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ ചേർന്നതായി തമിഴ്നാട് വനം വകുപ്പ് മുൻപ് വ്യക്തമാക്കിയിരുന്നു. ആനയുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് വകുപ്പ് സെക്രട്ടറിക്കും ഹൈക്കോടതിക്കും കൃത്യമായ സമയങ്ങളിൽ കൈമാറുന്നുണ്ട്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജികൾ മദ്രാസ് ഹൈക്കോടതിയിൽ തുടർച്ചയായി എത്തുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് കൈമാറുന്നത്. അരിക്കൊമ്പൻ്റെ വിവരങ്ങൾ പുറത്തുവിടണമെന്നതടക്കമുള്ള വിവരങ്ങൾ ആവശ്യപ്പെട്ടാണ് തുടർച്ചയായി ഹർജികൾ എത്തുന്നത്.

തമിഴ്നാട്ടിലെത്തിയ അരിക്കൊമ്പൻ ഇപ്പോൾ അരുമൈ മകൻ എന്നാണ് അറിയപ്പെടുന്നത്. ജനവാസ കേന്ദ്രങ്ങളിലേക്ക് മടങ്ങിയെത്തുമോ എന്ന ആശങ്കയിൽ ഏർപ്പെടുത്തിയിരുന്ന ശക്തമായ നീരീക്ഷണം ഇപ്പോഴില്ല. പ്രത്യേക ഫീൽഡ് സ്റ്റാഫിനെ പിൻവലിച്ചുവെങ്കിലും ആൻ്റി പോച്ചിംങ് സ്ക്വാഡിൻ്റെയും റിസർവിനുള്ള വയർലെസ് കേന്ദ്രവും സൈലൻ്റ് ഡ്രോണുകളും അരിക്കൊമ്പനെ കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

കെറ്റിഎംആർ ഫീൽഡ് ഡയറക്ടർ – ചിഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്കാണ് അരിക്കൊമ്പൻ്റെ ചുമതലയുള്ളത്. ഇതുകൂടാതെ കളക്കാട്, അംബാദമുദ്രം ഉൾപ്പെടെയുള്ള നാല് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ നേരിട്ട് ചുമതലയും വഹിക്കുന്നുണ്ട്. അരിക്കൊമ്പനെ നിരീക്ഷിക്കാൻ 36 പേരടങ്ങുന്ന പ്രത്യേക സംഘത്തെയാണ് തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചിരുന്നത്. അരിക്കൊമ്പൻ പ്രദേശവുമായി ഇണങ്ങിയതോടെ ഇവരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week