25.5 C
Kottayam
Friday, September 27, 2024

ചാറ്റ്ജിപിടിക്ക് പ്രതിദിന ചെലവ് 5.8 കോടി രൂപ; ഓപ്പണ്‍ എഐ 2024-ല്‍ പാപ്പരാകുമെന്ന് റിപ്പോര്‍ട്ട്

Must read

സാന്‍ഫ്രാന്‍സിസ്‌കോ:ലോകശ്രദ്ധ പിടിച്ചുപറ്റിയ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ 2024-ല്‍ പാപ്പരാകുമെന്ന് റിപ്പോര്‍ട്ട്.

ചാറ്റ്ജിപിടിക്ക് വേണ്ടിവരുന്ന വലിയ പ്രവര്‍ത്തനച്ചെലവാണു കാരണം. ഈ വര്‍ഷം ഏപ്രിലില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതില്‍ സൂചിപ്പിച്ചത് ഓപ്പണ്‍ എഐക്ക് പ്രതിദിനം ചാറ്റ്ജിപിടി പ്രവര്‍ത്തിപ്പിക്കാനായി 5.8 കോടി രൂപയോളം ചെലവ് വരുന്നുണ്ടെന്നായിരുന്നു. ഈ ചെലവ് വഹിക്കുന്നത് നിക്ഷേപകരായ മൈക്രോസോഫ്റ്റും മറ്റ് ചില കമ്പനികളുമാണ്.

സാം ആള്‍ട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പണ്‍ എഐ ഉടന്‍ ലാഭത്തിലായില്ലെങ്കില്‍ നിക്ഷേപകരായ മൈക്രോസോഫ്റ്റും മറ്റ് കമ്പനികളും പിന്മാറാന്‍ സാധ്യത കൂടുതലാണെന്ന് അനലറ്റിക്‌സ് ഇന്ത്യ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

2022 നവംബറിലാണു ചാറ്റ്ജിപിടി ലോഞ്ച് ചെയ്തത്. ചാറ്റ് ജിപിടിയുടെ യൂസര്‍ ബേസില്‍ ജൂണില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ജുലൈയിലും യൂസര്‍ ബേസില്‍ വന്‍തോതില്‍ ഇടിവുണ്ടായി.

ജൂണ്‍ മാസം ചാറ്റ്ജിപിടി 1.7 ബില്യന്‍ പേരാണ് ഉപയോഗിച്ചത്. എന്നാല്‍ ജുലൈയില്‍ ഇത് 1.5 ബില്യനായി കുറഞ്ഞു. 12 ശതമാനത്തിന്റെ ഇടിവ്.

മൈക്രോസോഫ്റ്റ് നടത്തിയിരിക്കുന്ന 10 ബില്യന്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണു ഓപ്പണ്‍ എഐയെ ഇപ്പോള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. 2024 അവസാനത്തോടെ 1 ബില്യന്‍ ഡോളര്‍ വരുമാനം കണ്ടെത്താനാകുമെന്നാണ് ഓപ്പണ്‍ എഐ കണക്കുകൂട്ടുന്നത്. എന്നാല്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഓപ്പണ്‍ എഐക്കു സാധിക്കില്ലെന്നാണ് അനലറ്റിക്‌സ് ഇന്ത്യ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാരണം കമ്പനിയുടെ നഷ്ടം കൂടി വരികയാണ്. ഓപ്പണ്‍ എഐ ചാറ്റ്ജിപിടി വികസിപ്പിക്കാന്‍ തുടങ്ങിയതു മുതല്‍ 2023 മെയ് മാസം വരെ കമ്പനിയുടെ നഷ്ടം 540 മില്യന്‍ ഡോളറാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

‘മിക്ക കമ്പനികളും ജോലി ആവശ്യങ്ങള്‍ക്കായി ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നതില്‍നിന്ന് ജീവനക്കാരെ വിലക്കുന്നുണ്ട്. ഇതായിരിക്കാം ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇടിവുണ്ടാകാനുള്ള കാരണമെന്ന് ഒരാള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ (മുന്‍പ് ട്വിറ്റര്‍) ചൂണ്ടിക്കാണിച്ചു.

ഓപ്പണ്‍ എഐ നേരിടുന്ന മറ്റൊരു വെല്ലുവിളി ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റിന്റെ (ജിപിയു) ക്ഷാമമാണ്.

വിപണിയില്‍ ജിപിയുകളുടെ അഭാവം പുതിയ മോഡലുകള്‍ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കമ്പനിയുടെ ശേഷിയെ ബാധിച്ചതായി സാം ആള്‍ട്ട്മാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

അധികം താമസിയാതെ ഓപ്പണ്‍ എഐക്ക് ഇലോണ്‍ മസ്‌ക്കും വെല്ലുവിളി തീര്‍ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സമീപകാലത്ത് ചാറ്റിജിപിടിക്ക് ഒരു എതിരാളിയെ അവതരിപ്പിക്കുമെന്നു മസ്‌ക് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week