24.3 C
Kottayam
Saturday, September 28, 2024

വിവേകാനന്ദ റെഡ്ഡി കൊലക്കേസ്: സിബിഐക്ക് നിർണായക മൊഴി നൽകി വൈഎസ് ശർമിള

Must read

ബെംഗളൂരു: ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരെ നിർണായക നീക്കവുമായി സഹോദരി വൈ എസ് ശർമിള. മുൻ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസിൽ കുടുംബാംഗങ്ങൾക്കെതിരെ സിബിഐയ്ക്ക് സാക്ഷിമൊഴി നൽകി. ബന്ധുവും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിക്കും അച്ഛൻ ഭാസ്കർ റെഡ്ഡിക്കുമെതിരെയാണ് ശർമിളയുടെ നിർണായക മൊഴി. കണ്ടെത്തലുകൾക്ക് പിൻബലമായി രഹസ്യ സാക്ഷി മൊഴിയുണ്ടെന്ന് നേരത്തേ സിബിഐ കോടതിയിൽ പറഞ്ഞിരുന്നു.

ഈ രഹസ്യ സാക്ഷി മൊഴി ശർമിളയുടേതെന്ന് വ്യക്തമാക്കിയാണ് കോടതിയിൽ സിബിഐ അന്തിമ കുറ്റപത്രം നൽകിയത്. ഭാസ്കർ റെഡ്ഡിയുടെ സഹോദരിയുടെ മകളാണ് ജഗന്‍റെ ഭാര്യ ഭാരതി. ജഗൻ മോഹൻ റെഡ്ഡിയുടെ അടുത്ത അനുയായിയാണ് അവിനാശ് റെഡ്ഡി. സഹോദരി തന്നെ തന്‍റെ അടുത്ത അനുയായികൾക്കെതിരെ മൊഴി നൽകിയത് ആന്ധ്ര മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയാണ്.

വൈ എസ് രാജശേഖരറെഡ്ഡിയുടെ സഹോദരൻ വിവേകാനന്ദ റെഡ്ഡിയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ബന്ധു ഭാസ്കർ റെഡ്ഡിയും, മകനും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിയും നാല് വാടകക്കൊലയാളികൾക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്തു. അവിനാശ് റെഡ്ഡിക്ക് കടപ്പയിൽ നിന്ന് ലോക്സഭാ സീറ്റ് നൽകുന്നതിന് വിവേകാനന്ദ റെഡ്ഡി എതിരായതാണ് കാരണം. ആ സീറ്റ് ജഗന്‍റെ അമ്മ വൈഎസ് വിജയമ്മയ്ക്കോ, ശർമിളയ്ക്കോ നൽകണമെന്ന് വിവേകാനന്ദ റെഡ്ഡി വാദിച്ചിരുന്നു. ഇതിലെ പക മൂലമാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിൽ സിബിഐ പറയുന്നു.

വിവേകാനന്ദ റെഡ്ഡിയെ 2017 എംഎൽസി തെരഞ്ഞെടുപ്പിൽ തോൽപിച്ചതിന് പിന്നിൽ ഭാസ്കർ റെഡ്ഡിയും അവിനാശ് റെഡ്ഡിയുമാണെന്ന് ശർമ്മിള മൊഴി നൽകി. ഭാസ്കർ റെഡ്ഡിയുടെയും തന്‍റെയും കുടുംബങ്ങൾ തമ്മിൽ പദവികളെച്ചൊല്ലി ശീതസമരമുണ്ടായിരുന്നു. മരണത്തിന് രണ്ട് മാസം മുമ്പ് വിവേകാനന്ദ റെഡ്ഡി തന്നെ കാണാൻ വന്നെന്നും കടപ്പയിൽ നിന്ന് മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ സഹോദരൻ തനിക്ക് സീറ്റ് തരുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും ശർമിളയുടെ മൊഴിയിലുണ്ട്. ഇതിലെ പക മൂലമാകാം വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയതെന്നും ശർമിള സിബിഐയോട് പറഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week