25.5 C
Kottayam
Friday, September 27, 2024

‘വൈഫെെ ഇല്ലാത്തതിന് പാക്കപ്പ് പറഞ്ഞു; മകളുടെ കല്യാണം കഴിഞ്ഞ് കരച്ചിൽ; മമ്മൂക്ക അങ്ങനെയാണ്’

Must read

കൊച്ചി:നടൻ മമ്മൂട്ടിക്ക് സഹപ്രവർത്തകർക്കിടയിലുള്ള പ്രതിച്ഛായ രണ്ട് തരത്തിലാണ്. ചിലർ നടൻ ദേഷ്യക്കാരനാണെന്ന് പറയുമ്പോൾ ചിലരെ സംബന്ധിച്ച് മമ്മൂട്ടി നിഷ്കളങ്കനായ വ്യക്തിയാണ്. അടുത്ത കാലത്തായി മമ്മൂട്ടിയോടൊപ്പമുള്ള രസകരമായ അനുഭവങ്ങൾ പല താരങ്ങളും പങ്കുവെച്ചിട്ടുണ്ട്. നടനെ ആരാധകർക്ക് അടുത്തറിയാൻ കഴിയുന്നത് ഇത്തരം കഥകളിലൂടെയാണ്. മമ്മൂട്ടിയെക്കുറിച്ച് മിക്ക വേദികളിലും സംസാരിക്കുന്ന നടനാണ് ടിനി ടോം. താരത്തോട് തനിക്കുള്ള ആരാധനയെക്കുറിച്ച് ടിനി ടോം തുറന്ന് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയാണ് ടിനി ടോം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

പിന്നീട് ഇദ്ദേഹം നല്ല അവസരങ്ങളും ടിനി ടോമിന് നൽകി. പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് ഉൾപ്പെടെയുള്ള സിനിമകളിൽ തനിക്ക് വേഷം ലഭിച്ചതിന് കാരണം മമ്മൂട്ടിയുടെ ഇടപെടലാണെന്ന് ടിനി ടോം മുമ്പ് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള മറ്റൊരു അനുഭവ കഥ പങ്കുവെച്ചിരിക്കുകയാണ് ടിനി ടോം. കന്നഡ സിനിമയിൽ ഒരുമിച്ചഭിനയിച്ചപ്പോഴുള്ള ഓർമ്മകളാണ് ടിനി ടോം പങ്കുവെച്ചത്. മമ്മൂട്ടിയോടൊപ്പം ഏറ്റവും കൂടുതൽ അടുത്തിടപഴകിയത് ഈ സിനിമയ്ക്കിടെയാണെന്ന് ടിനി ടോം വ്യക്തമാക്കി. കൗമുദി മൂവീസുമായി സംസാരിക്കുകയായിരുന്നു നടൻ.

 Mammootty

‘സുരേഷ് കൃഷ്ണയും ഈ സിനിമയിൽ അഭിനയിച്ചിരുന്നു. മറ്റ് താരങ്ങൾ കന്നഡയിൽ നിന്നുള്ളവരായതിനാൽ മിക്ക സമയവും ഞങ്ങൾ ഒരുമിച്ചായിരുന്നു. മമ്മൂക്ക പെട്ടെന്ന് വയലന്റ് ആകും. അപ്പോൾ തന്നെ തണുക്കും. ഒരു ദിവസം രാത്രി പുള്ളിക്ക് വൈഫൈ കിട്ടുന്നില്ല. പിറ്റേന്ന് ഷൂട്ടിം​ഗ് ലൊക്കേഷനിൽ ചെന്നപ്പോഴും വൈഫെെ ഇല്ല. ജോർജേ, പാക്കപ്പ് പറ എന്ന് മമ്മൂക്ക പറഞ്ഞു. ഡയറക്ടർ പാക്കപ്പ് പറഞ്ഞു. മമ്മൂക്കയെ എല്ലാവർക്കും പേടിയാണ്’

‘ഒടുവിൽ തമാശ പറഞ്ഞതാണെന്ന് മമ്മൂക്ക വ്യക്തമാക്കി. എനിക്ക് വെറുതെ ഇരിക്കുമ്പോൾ ആരുടെയെങ്കിലും മെക്കിട്ട് കയറണം. എന്നാലേ സന്തോഷമുണ്ടാവൂ എന്ന് പറഞ്ഞു. കാരവാനിൽ നിന്നിറങ്ങിയാൽ ഛെ, ആരെയും ചീത്ത പറയാൻ കിട്ടുന്നില്ലല്ലോ, നിന്നെ ചീത്ത പറയാം എന്ന് പറഞ്ഞ് എന്നെ വിളിക്കും. പുള്ളിയുടെ നേരംപോക്കുകളാണ് അതൊക്കെ,’ ടിനി ടോം പറഞ്ഞു.

കുറച്ച് ദിവസങ്ങൾ മാത്രമുള്ള ആ ഷൂട്ടിനിടെ ഉടലെടുത്ത ആത്മബന്ധത്തെക്കുറിച്ചും ടിനി ടോം സംസാരിച്ചു. ഷെഡ്യൂൾ കഴിഞ്ഞ് പിരിയാനായ സമയത്ത് മമ്മൂക്ക എന്നെ മൈൻഡ് ചെയ്യുന്നില്ല. വേറൊരു മൂഡിലാണ്. നോക്കുമ്പോൾ മുഖം മാറ്റും. യഥാർത്ഥത്തിൽ മമ്മൂക്കയുടെ കണ്ണ് നിറഞ്ഞു എന്ന് ഞാൻ മനസ്സിലാക്കി. അത്രയും ലോല ഹൃദയനാണ്.

Tini Tom

ഈ ചെറിയ കൂട്ടുകെട്ട് അദ്ദേ​ഹം ഭയങ്കര ബന്ധമായാണ് കണ്ടത്. കൂളിം​ഗ് ​ഗ്ലാസ് ധരിക്കുന്നത് മാനുഷികമായ പല വികാരങ്ങളും പുറത്ത് കാണിക്കാതിരിക്കാനാണ്. മകളെ കല്യാണം കഴിച്ചയപ്പോൾ മമ്മൂക്ക മുറിയിൽ പോയിരുന്ന് കരഞ്ഞെന്ന് ഇടവേള ബാബു പറഞ്ഞിരുന്നെന്നും ടിനി ടോം ഓർത്തു.ഷൂട്ടിം​ഗ് നാളുകളിൽ മമ്മൂക്ക അദ്ദേഹത്തിന്റെ ഷർട്ടും കൂളിം​ഗ് ​ഗ്ലാസും തനിക്ക് തന്നിരുന്നെന്നും നടൻ വ്യക്തമാക്കി.

അടുത്തിടെ സിനിമാ രം​ഗത്തെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ടിനി ടോം പറഞ്ഞ വാക്കുകൾ വിവാ​ദമായിരുന്നു. ലഹരി ഉപയോ​ഗം ഭയന്ന് മകനെ സിനിമയിൽ അഭിനയിക്കാൻ വിട്ടില്ലെന്ന് ടിനി ടോം തുറന്ന് പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ നടന് ലഹരി ഉപയോ​ഗം മൂലം പല്ല് പൊടിഞ്ഞ് തുടങ്ങിയെന്നും വെളിപ്പെടുത്തി. പിന്നാലെ പരാമർശം വലിയ ചർച്ചയായി. ടിനി ടോമിനെ വിമർശിച്ചും പിന്തുണച്ചും പലരും രം​ഗത്ത് വന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week