29.2 C
Kottayam
Friday, September 27, 2024

‘അന്നെന്തുകൊണ്ട് പ്രധാനമന്ത്രിയെ ഫോണില്‍ ലഭിച്ചില്ല?സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം ക്കാരിന്‌,പുല്‍വാമയില്‍ കത്തുന്ന വിവാദം

Must read

ന്യൂഡൽഹി: 2019ലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇടയാക്കിയത് ഇന്‍റലിജന്‍സ് വീഴ്ചയെന്ന് കരസേന മുന്‍ മേധാവി ശങ്കര്‍ റോയ് ചൗധരി. സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ്. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വീഴ്ചയുടെ ഉത്തരവാദിത്തം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനുണ്ടെന്നും ശങ്കര്‍ റോയ് ചൗധരി ദ് ടെലഗ്രാഫ് ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2019 ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് കാരണമായത് സുരക്ഷാ വീഴ്ചയാണെന്ന ജമ്മു കശ്മീര്‍ മുൻ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്‍റെ നിലപാടിനൊപ്പം നില്‍ക്കുകയാണ് കരസേന മുന്‍ മേധാവി ശങ്കര്‍ റോയ് ചൗധരി. 1994 നവംബര്‍ മുതല്‍ 1997 സെപ്റ്റംബര്‍ വരെ കരസേന മേധാവിയായിരുന്നു ശങ്കര്‍ റോയ് ചൗധരി. 1991–92 കാലയളവില്‍ ജമ്മു കശ്മീരില്‍ സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്.

ജമ്മു – ശ്രീനഗര്‍ ദേശീയപാത ഏറെ സുരക്ഷാ വെല്ലുവിളി നിറഞ്ഞതാണ്. പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപവും. 2,500 പേരെ 78 വാഹനങ്ങളിലായാണ് കൊണ്ടുപോയത്. വിമാനമാര്‍ഗം ഇവരെ കൊണ്ടുപോയിരുന്നെങ്കില്‍ ആക്രമണം ഒഴിവാക്കാമായിരുന്നുവെന്ന് ശങ്കര്‍ റോയ് ചൗധരി പറയുന്നു. സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതിന്‍റെ പ്രാഥമിക ഉത്തരവാദിത്വം പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനാണ്. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വീഴ്ചയുടെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനുണ്ടെന്നും ശങ്കര്‍ റോയ് ചൗധരി പറയുന്നു.

എന്തുകൊണ്ട് വിമാനം നല്‍കിയില്ല? ദേശീയപാതയില്‍ എന്തുെകാണ്ട് സുരക്ഷാപരിശോധന നടത്തിയില്ല? 2,500 ഒാളം സേനാംഗങ്ങളെ ഒന്നിച്ചു കൊണ്ടുപോയത് എന്തിന്? 200 കിലോയിലധികം സ്ഫോടക വസ്തുവുമായി ഭീകരന് കാറില്‍ കറങ്ങിനടക്കാന്‍ എങ്ങിനെ സാധിച്ചു? സംഭവം നടന്നയുടന്‍ എന്തുകൊണ്ട് ്പ്രധാനമന്ത്രിയെ ഫോണില്‍ ലഭിച്ചില്ല? തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week