24.6 C
Kottayam
Saturday, September 28, 2024

സ്റ്റേഷന്‍ വിട്ട ട്രെയിനിൽ കയറാനായി ബോംബ് ഭീഷണി;യാത്രക്കാരൻ തൃശ്ശൂരിൽ പിടിയിൽ

Must read

ഷൊര്‍ണൂര്‍: സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാനായി ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ ഷൊര്‍ണൂരില്‍ പിടിയില്‍. പഞ്ചാബ് സ്വദേശി ജയ്‌സിങ് റാത്തറാണ് ഭീഷണി മുഴക്കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജധാനി എക്‌സ്പ്രസില്‍ കയറാന്‍ വേണ്ടിയായിരുന്നു ഇയാള്‍ ബോംബ് ഭീഷണി പ്രയോഗിച്ചത്‌.

എറണാകുളത്തുനിന്ന് പുറപ്പെട്ട ട്രെയിനില്‍ ഇയാള്‍ക്ക് കയറാനായില്ല. ഇതോടെ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ട് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ഈ തക്കത്തിന് ഇയാള്‍ ട്രെയിനില്‍ കയറി.മാര്‍ബിള്‍ വ്യാപാരിയായ ജയ്‌സിങ് കച്ചവട ആവശ്യത്തിനായാണ് എറണാകുളത്തെത്തിയത്. ഇവിടെനിന്ന് പുലര്‍ച്ചെയുള്ള രാജധാനി എക്‌സ്പ്രസില്‍ പുറപ്പെടാനായിരുന്നു നീക്കം. എന്നാല്‍ ഇയാളെത്തിയപ്പോഴേക്കും ട്രെയിന്‍ എറണാകുളം സ്‌റ്റേഷന്‍ വിട്ടു. ഇതോടെ തൃശ്ശൂരിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ട്രെയിനില്‍ ബോംബുണ്ടെന്ന് ഭീഷണി പരത്തുകയായിരുന്നു.

തുടര്‍ന്ന് ജയ്‌സിങ് തൃശ്ശൂരിലേക്ക് ബസില്‍ പുറപ്പെട്ടു. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കായി തൃശ്ശൂരില്‍ ട്രെയിന്‍ പിടിച്ചിടുമെന്നായിരുന്നു ഇയാള്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ട്രെയിന്‍ തൃശ്ശൂരും കടന്ന് ഷൊര്‍ണൂരെത്തിയാണ് നിര്‍ത്തി പരിശോധിച്ചത്. ഇതറിഞ്ഞ ജയ്‌സിങ് തൃശ്ശൂരില്‍നിന്ന് ഓട്ടോ പിടിച്ച് ഷൊര്‍ണൂരിലെത്തി.

ഷൊര്‍ണൂരില്‍വെച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടക്കുന്ന ട്രെയിനിലേക്ക് ഒരു പേടിയുമില്ലാതെ ജയ്‌സിങ് കയറുന്നതു കണ്ടാണ് സംശയമുണര്‍ന്നത്. പരിശോധിച്ചപ്പോള്‍ ടിക്കറ്റെടുത്തത് എറണാകുളത്തുനിന്നാണെന്ന് മനസ്സിലായി. എന്നാല്‍ എറണാകുളം മുതല്‍ ഷൊര്‍ണൂര്‍ വരെ ഇയാള്‍ ട്രെയിനിലുണ്ടായിരുന്നതുമില്ല. ഇതെല്ലാംകൂടിയായപ്പോള്‍ ആര്‍.പി.എഫിന് സംശയം ബലപ്പെട്ടു. ഇതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബോംബ് ഭീഷണി മുഴക്കിയ കാര്യം തുറന്നു പറഞ്ഞു.

ആദ്യം തന്റെ ബന്ധുവാണ് ബോംബ് ഭീഷണി മുഴക്കിയതെന്നായിരുന്നു ആര്‍.പി.എഫിനെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. പിന്നീട് ഇയാളില്‍നിന്ന് സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ഒരു ഫോണ്‍ കണ്ടെത്തി. പരിശോധനയില്‍ അതിനകത്തെ സിമ്മില്‍നിന്നാണ് ബോംബ് ഭീഷണി മുഴക്കിയുള്ള ഫോണ്‍ കോള്‍ വന്നതെന്ന് കണ്ടെത്തി. ഇതോടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ജയ്‌സിങ്ങിന്റെ ഫോണ്‍ കോള്‍ കാരണം മൂന്നുമണിക്കൂര്‍ വൈകിയാണ് രാജധാനി എക്‌സ്പ്രസ് പുറപ്പെട്ടത്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week