29.4 C
Kottayam
Sunday, September 29, 2024

‘ലോട്ടറി അടിച്ചാൽ തുക 2 വർഷത്തേക്ക് ബാങ്കിൽ ഇടണം; അടിച്ചുപൊളിച്ചു ജീവിച്ചാൽ ബുദ്ധിമുട്ടുണ്ടാകും’ഉപദേശവുമായി കഴിഞ്ഞവര്‍ഷത്തെ ഭാഗ്യവാന്‍ ജയപാലന്‍

Must read

കൊച്ചി∙ ലോട്ടറി അടിച്ചുകഴിഞ്ഞാൽ രണ്ടു വർഷത്തേക്ക് ആ തുക ആർക്കും കൊടുക്കാൻ പാടില്ലെന്ന് കഴിഞ്ഞ വർഷം ഓണം ബംപർ ലോട്ടറി അടിച്ച ജയപാലൻ. ആദ്യം തന്നെ പണം ഉപയോഗിക്കാൻ നിന്നാൽ മുതലും പോകും പലിശയും പോകും എന്ന അവസ്ഥയിലാകുമെന്നും ജയപാലൻ വ്യക്തമാക്കി.

‘‘ടിക്കറ്റ് ബാങ്കിൽ ഏൽപ്പിക്കുക. പണം കിട്ടിയാൽ ഫിക്സ്ഡ് ഡിപ്പോസിറ്റ് ആയി രണ്ടു കൊല്ലം ഇട്ടേക്കണം. രണ്ടുതവണ നികുതി അടയ്ക്കേണ്ടിവരും. പണം ചെലവാക്കിത്തുടങ്ങിയാൽ പിന്നെ നികുതി അടയ്ക്കാൻ കാശുണ്ടാകില്ല. ആർഭാടങ്ങളില്ലാതെ ജീവിക്കുക. രണ്ടു വർഷം കഴിയുമ്പോൾ പണം ചെലവാക്കിത്തുടങ്ങാം.

പണം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ആദ്യമേതന്നെ അടിച്ചുപൊളിച്ചു ജീവിച്ചാൽ ബുദ്ധിമുട്ടുണ്ടാകും. ആദ്യം ജീവിക്കാനുള്ള മാർഗം കണ്ടെത്തുക. അതിനുശേഷം മറ്റുള്ളവരെ സഹായിക്കുക. ഇല്ലെങ്കിൽ മുതലും പലിശയും എല്ലാം പോകും. സഹായം ആവശ്യപ്പെട്ടു വരുന്നവർ എല്ലാ ദിവസവും ഉണ്ടായിരുന്നു. നമുക്ക് എല്ലാവരെയും സഹായിക്കാനാകില്ല.

ഞാന്‍ പാവപ്പെട്ടവനാണ്. എന്റെ കൂട്ടരും പാവപ്പെട്ടവരാണ്. നമുക്ക് തന്നെ കൊടുത്ത് തീർത്താൽ തീരില്ല. ചോദിച്ചിട്ട് കൊടുക്കാത്തതിനാൽ സ്വന്തക്കാരും ബന്ധുക്കാരുമൊക്കെ ശത്രുക്കളായി. നമ്മൾ കൊടുത്തു കഴിഞ്ഞാൽപ്പിന്നെ നമുക്ക് ബുദ്ധിമുട്ടായില്ലേ?. എല്ലാവരെയും സഹായിക്കാൻ പറ്റില്ല. പക്ഷേ, അത്യാവശ്യമുള്ള മൂന്ന്–നാല്–അഞ്ചുപേരെ സഹായിച്ചു. എല്ലാവരെയും സഹായിക്കാൻ സമയം കിട്ടിയിട്ടില്ലല്ലോ. ഫിക്സ്ഡ് ഡിപ്പോസിറ്റിൽ ഇട്ടേക്കുകയല്ലേ. പലിശയൊക്കെ കൊടുത്തുകഴിഞ്ഞ് വരവുചെലവ് അറിഞ്ഞതിനുശേഷമേ എന്തെങ്കിലുമൊക്കെ ചെയ്യാനാകൂ.

നികുതിയൊക്കെക്കൊടുത്ത് ഇപ്പോഴാണ് ഫ്രീ ആയത്. ഇനി വരുമാനം കിട്ടുന്ന എന്തെങ്കിലും കാര്യം തുടങ്ങണം. അതില്‍നിന്നു ലാഭം കിട്ടിയിട്ട് മറ്റുള്ളവരെ സഹായിക്കാൻ പറ്റുന്നെങ്കിൽ സഹായിക്കണം. മക്കളുടെ പേരിലൊക്കെ പണം ഡിപ്പോസിറ്റായി നീക്കിവച്ചിട്ടുണ്ട്’’ – ജയപാലൻ കൂട്ടിച്ചേർത്തു.

ഓട്ടോ ഡ്രൈവറായിരുന്ന ജയപാലൻ ബംപർ അടിച്ചതിനുശേഷവും ഇതേ തൊഴിൽ ചെയ്തു തന്നെയാണ് ജീവിക്കുന്നത്. ഇത്തവണത്തെ ബംപർ ലോട്ടറി രണ്ടെണ്ണം ജയപാലൻ എടുത്തിരുന്നു. മനസ്സിനിണങ്ങിയ രണ്ടു ടിക്കറ്റാണ് എടുത്തത്. തൃപ്പൂണിത്തുറയിൽനിന്ന് ഒരു തൃശൂർ ടിക്കറ്റും ഒരു ആലപ്പുഴ ടിക്കറ്റുമാണ് ജയപാലൻ ഇത്തവണയെടുത്തത്. ലോട്ടറി അടിച്ച പണം കൊണ്ട് താനിതുവരെ ജീവിക്കാൻ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

Popular this week