25.5 C
Kottayam
Friday, September 27, 2024

മുംബൈ സിറ്റിയെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്സ്; ജയം മൂന്ന് ഗോളിന്

Must read

പനജി:ഇന്ത്യന്‍ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ പകുതിയിൽ സഹൽ അബ്ദുല്‍ സമദിന്റെ (27) ഗോളിൽ ലീഡെടുത്ത ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ അൽവാരോ വാസ്കസ് (47), ഹോസെ പെരേര ഡയസ് (51 പെനൽറ്റി) എന്നിവരുടെ ഗോളുകളിലൂടെ ഗോൾ നേട്ടം മൂന്നാക്കി.

പ്രതിരോധനിര താരം എനസ് സിപോവിച്ച് പരുക്കേറ്റ് പുറത്തിരിക്കുമ്പോഴും ലെസ്കോവിച്ചും ഇന്ത്യൻ താരങ്ങളും പേരുകേട്ട മുംബൈ മുന്നേറ്റ നിരയെ തടഞ്ഞുനിർത്തി. മുംബൈ സിറ്റി ക്യാപ്റ്റൻ മൊർത്താഡ‍ ഫാള്‍ ബ്ലാസ്റ്റേഴ്സിന്റെ ഹോസെ പെരേരയെ ഫൗൾ ചെയ്തതിനു ചുവപ്പുകാർഡുകണ്ട് പുറത്തായി. രണ്ടാം പകുതിയിൽ മുംബൈ കൂടുതല്‍ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു.

രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്സ് 9 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സിന് രണ്ട് ജയം, മൂന്ന് സമനില, ഒരു തോൽവി എന്നീ ഫലങ്ങളാണുള്ളത്. തോറ്റെങ്കിലും 15 പോയിന്റുള്ള മുംബൈ തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഒഡിഷയ്ക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ജയം.

സഹലിന്റെ ഗോൾ– മികച്ച നീക്കത്തിലൂടെ 27–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി. ബോക്സിനകത്ത് നിന്ന് ഹോസെ പെരേര നൽകിയ പാസ് സഹൽ ഫസ്റ്റ് ടൈം വോളിയിലൂടെ മുംബൈ വലയിലെത്തിച്ചു. സീസണിൽ സഹലിന്റെ രണ്ടാം ഗോളാണിത്.

47–ാം മിനിറ്റിൽ വാസ്കസിന്റെ വോളി– മുംബൈയുടെ ഗോൾ ശ്രമങ്ങൾക്കിടെയാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് ലീഡ‍് രണ്ടാക്കിയത്. മുംബൈ ബോക്സിനകത്ത് നിന്ന് സഹൽ നൽകിയ ക്രോസിൽ ഒരു മിന്നല്‍ ഷോട്ട് പായിച്ച് വാസ്കസ് രണ്ടാം ഗോൾ നേടി.

ഫാളിന്റെ ഫൗൾ, ബ്ലാസ്റ്റേഴ്സ് മൂന്ന്– രണ്ടാം ഗോൾ വീണതോടെ മുംബൈ താരങ്ങൾ കൂടുതൽ പരുക്കൻ കളി പുറത്തെടുത്തു. പന്തുമായി ബോക്സിലേക്കു കുതിച്ചെത്തിയ ഹോസെ പെരേരയെ മൊർത്താഡ ഫാൾ ഫൗൾ ചെയ്തു വീഴ്ത്തി. ആദ്യം പെനൽറ്റി അനുവദിച്ചില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ചതോടെ, കൂടുതൽ പരിശോധനകൾക്കുശേഷം റഫറി പെനൽറ്റി നൽകി, മുംബൈ ക്യാപ്റ്റന് രണ്ടാം മഞ്ഞ കാർഡും ചുവപ്പു കാർഡും. പെനൽറ്റി അനായാസം വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സ് ലീഡ് മൂന്നാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week