24.3 C
Kottayam
Saturday, September 28, 2024

പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണം” കേന്ദ്രമന്ത്രിയ്ക്ക് നിവേദനം നൽകി തോമസ് ചാഴികാടൻ

Must read

ന്യൂഡൽഹി: ഏറ്റുമാനൂരിലെ യാത്രാക്കാരുടെ ദുരിതത്തിന് ശാശ്വത പരിഹാരമായി പാലരുവിക്ക് സ്റ്റോപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാഴികാടൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. നിരവധി തീർത്ഥാടന കേന്ദ്രങ്ങളും മെഡിക്കൽ കോളേജ്, എം ജി യൂണിവേഴ്‌സിറ്റി, ഐ. സി. എച് പോലുള്ള സർക്കാർ സ്ഥാപനങ്ങളോടും സമ്പന്നമായ ഏറ്റുമാനൂരിൽ പാലരുവിയുടെ സ്റ്റോപ്പിന്റെ ആവശ്യകത അദ്ദേഹം കേന്ദ്രമന്ത്രിയെ അറിയിച്ചു. ശബരിമല പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ ഏറ്റുമാനൂരിൽ എത്തുന്ന ഭക്തരുടെ ആവശ്യം കൂടി കണക്കിലെടുത്ത് മണ്ഡല കാലത്ത് തന്നെ സ്റ്റോപ്പ്‌ നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

പാലരുവിയുടെ വിഷയവുമായി ബന്ധപ്പെട്ട് ഇത്‌ രണ്ടാം തവണയാണ് തോമസ് ചാഴികാടൻ കേന്ദ്രമന്ത്രിയെ കാണുന്നത്. 2019 ഡിസംബർ 12 ന് അന്ന് കേന്ദ്ര റെയിൽവേ മന്ത്രിയായ പീയുഷ് ഗോയലിനെ നേരിൽ കണ്ട് ഈ വിഷയം അവതരിപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പാസഞ്ചർ അസോസിയേഷൻ മുഖേന റെയിൽവേ അധികാരികളെയും കേന്ദ്ര മന്ത്രിമാരെയും പല തവണ കണ്ടെങ്കിലും ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ നൽകുന്നതിൽ റെയിൽവേ കാണിക്കുന്ന നിഷേധാത്മക നിലപാട് തുടരുകയാണ്. യാതൊരു വരുമാനവുമില്ലാത്ത പല സ്റ്റേഷനിലും പാലരുവിയ്ക്ക് സ്റ്റോപ്പ്‌ ഉണ്ട്. കൊല്ലം മുതൽ എറണാകുളം വരെ എല്ലാ സ്റ്റേഷനിലും നിർത്തുന്ന പാലരുവിയ്ക്ക് ഐലൻഡ് പ്ലാറ്റ് ഫോം പോലെ നവീന സാങ്കേതിക മികവിൽ ശോഭിക്കുന്ന ഏറ്റുമാനൂരിൽ മാത്രം സ്റ്റോപ്പ്‌ ഇല്ല. യാത്രക്കാരുടെ എണ്ണത്തിൽ കോട്ടയം കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനാണെന്ന് യാതൊരു സംശയവുമില്ല.

എറണാകുളത്ത്‌ ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനായ പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനുവദിക്കാതിരുന്നത് യാത്രക്കാരുടെ ഇടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇരട്ടപ്പാതയും അനുബന്ധ സൗകര്യങ്ങളുമടക്കം കേരളത്തിലെ തന്നെ മികച്ച സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടും ഏറ്റുമാനൂരിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് ഒരു പരിഹാരമായിരുന്നില്ല. കോട്ടയം ജില്ലയിലെ ഭൂരിപക്ഷം യുവാക്കളും എറണാകുളത്തെ ഐ.റ്റി മേഖലയിലും മറ്റു കച്ചവടസ്ഥാപനങ്ങളിലും ജോലിയ്ക്കായി എറണാകുളം ജില്ലയെ ആശ്രയിക്കുന്നവരാണ്.

അതിരമ്പുഴ, കിടങ്ങൂർ, പാലാ, പേരൂർ, നീണ്ടൂർ, ആർപ്പുക്കര നിവാസികളും എറണാകുളത്തെ സ്ഥിതിചെയ്യുന്ന ഹൈക്കോടതി, ബ്രോഡ് വേ, ഇൻഫോ പാർക്ക്, മാളുകൾ, മറ്റു വ്യവസായ സ്ഥാപനങ്ങളിലേയ്ക്കും ദിവസേന യാത്രചെയ്തു മടങ്ങുന്ന സ്ഥിരയാത്രക്കാരും MG യൂണിവേഴ്സിറ്റി, മെഡിക്കൽ കോളേജ്, ITI ജീവനക്കാരും വിദ്യാർത്ഥികളും അടങ്ങുന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പാലരുവിയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ എകോപിപ്പിക്കുന്നുണ്ട്. ഓരോ ആഴ്ചയിലും ജനപ്രതിനിധികൾ നടത്തുന്ന ഇടപെടലുകൾ വിലയിരുത്തുന്നുണ്ട്.

പുലർച്ചെ 06 40 ന് കടന്നുപോകുന്ന മെമുവിന് സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് എത്തിച്ചേരുക എളുപ്പമുള്ള കാര്യമല്ല. പാലരുവിയ്ക്ക് വേണ്ടി ഏറ്റുമാനൂരിൽ നടത്തിയ പ്രതിഷേധത്തിലെ സ്ത്രീ സാന്നിധ്യം ഇത്‌ ശരിവെയ്ക്കുന്നു. പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ്‌ അനുവദിക്കുന്നതിലൂടെ ഏറ്റുമാനൂർ സ്റ്റേഷന് വരുമാനം വർദ്ധിക്കുകയും ഒപ്പം സ്റ്റേഷനെ ആശ്രയിച്ചു ജീവിക്കുന്ന കച്ചവടക്കാർക്കും ഓട്ടോ ടാക്സി ജീവനക്കാർക്കും കൂടുതൽ മെച്ചമുണ്ടാകുന്നതുമാണ്.

ഏറ്റുമാനൂരിൽ എക്സ്പ്രസ്സ്‌ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിച്ചാൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുന്നത് അതിരമ്പുഴ അതിരമ്പുഴ പഞ്ചായത്തിനാണ്. പാലരുവിയുടെ വിഷയവുമായി ബന്ധപ്പെട്ട് പാസഞ്ചർ അസോസിയേഷനിൽ നിന്ന് നിവേദനം നൽകിയിട്ടുള്ളതാണ്. അടിയന്തിര പ്രമേയം അവതരിപ്പിക്കുമെന്ന് വാഗ്ദാനം മാത്രം നൽകി മടക്കിയതല്ലാതെ പഞ്ചായത്തിൽ നിന്നും യാതൊരു പിന്തുണയും ലഭിക്കാത്തതിൽ യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. കേന്ദ്ര പ്രതിപക്ഷ നിരയിൽ ലോക് സഭയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കൊണ്ഗ്രെസ്സ് ഭരിക്കുന്ന അതിരമ്പുഴ പഞ്ചായത്ത് നിഷ്‌ക്രിയത്വം പാലിക്കുന്നത് ഖേദകരമാണ്.

ഏറ്റുമാനൂർ രാധാകൃഷ്ണൻ ഡിസംബർ ആദ്യവാരം കേന്ദ്ര മന്ത്രിയെ നേരിൽ കണ്ട് പാലരുവിയുടെ വിഷയം അവതരിപ്പിച്ചിരുന്നു. നവംബറിൽ പാസഞ്ചർ അമിനിറ്റി ചെയർമാൻ ശ്രീ. പി. കെ. കൃഷ്ണദാസിന് ഏറ്റുമാനൂർ BJP കൗൺസിലറുമാർ നിവേദനം നൽകിയിരുന്നു.

പാലരുവിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാല് വർഷമായി. ഓരോ ദിവസം ചെല്ലുംതോറും ആവശ്യക്കാരുടെ എണ്ണം കൂടി വരുന്നതിനാൽ പാലരുവിയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമായി തന്നെ തുടരുമെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week