29.4 C
Kottayam
Sunday, September 29, 2024

അച്ചന്‍ അതുക്കും മേലെ; 121 ദിവസം കൊണ്ട് ബൈക്കില്‍ ഇന്ത്യ ചുറ്റി കറങ്ങി വൈദികന്‍

Must read

കൊച്ചി: ഇന്നത്തെ യുവതലമുറയുടെ ഹരമാണ് നാടുചുറ്റല്‍. പുസ്തകളില്‍ മാത്രം ഒതുങ്ങി കിടക്കുന്ന അല്ലെങ്കില്‍ ലഭിക്കുന്ന ഹൈപെയ്ഡ് ജോലിയെ മാത്രം ലക്ഷ്യമിടുന്ന തലമുറയല്ല ഇത്. ജീവിതം പഠിക്കാന്‍ നാട് ചുറ്റണമെന്നും പുതിയ കൂട്ടുകള്‍ തേടണമെന്നും ആളുകളെ പരിചയപ്പെടണം എന്നും അവര്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. അങ്ങനെ പുതിയ ലക്ഷ്യങ്ങള്‍ തേടുന്ന തലമുറയ്ക്ക് മാതൃകയാകുകയാണ് ഒരു പുരോഹിതന്‍.

ഇന്ത്യയെ കാണാനും ഇന്ത്യയെ അടുത്തറിയാനും ബൈക്കില്‍ പുറപ്പെട്ട ഇദ്ദേഹം പുരോഹിതന്‍ മാത്രമല്ല തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ മുന്‍പ്രിന്‍സിപ്പല്‍ കൂടിയാണ്. പേര് പ്രശാന്ത് പാലയ്ക്കപ്പിള്ളി. 20000 കിലോമീറ്റര്‍ ഒറ്റയ്ക്ക് ബൈക്കില്‍ ഇന്ത്യന്‍ പര്യടനം നടത്തി നടത്തി തിരിച്ചെത്തിയിരിക്കുകയാണ് ഈ പുരോഹിതന്‍.

121 ദിവസത്തെ ഇന്ത്യന്‍ പര്യടനം കഴിഞ്ഞുള്ള പ്രശാന്ത് അച്ഛന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. 24 വര്‍ഷത്തെ അധ്യാപക ജീവിതത്തിന് കഴിഞ്ഞ ആപ്രില്‍ മാസത്തിലായിരുന്നു അദ്ദേഹം വിരാമമിട്ടത്. അതിനുശേഷം ഇന്ത്യയെ അറിയാനും പഠിക്കാനും അദ്ദേഹം ഇറങ്ങി പുറപ്പെട്ടു.

‘ഇന്ത്യയുടെ മുക്കിലും മൂലയിലും പോകണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ അതിന് ഇത്രയും സമയം എടുക്കുമെന്ന് കരുതിയില്ല. രണ്ടര മാസമാണ് ഞാന്‍ മനസ്സില്‍ കരുതിയിരുന്നത്. പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിരുന്നില്ല.” എങ്കിലും ഇന്ത്യ ചുറ്റിക്കറങ്ങണം എന്നതിന് പുറമെ വേറെയൊരു ലക്ഷ്യവും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. മല്യന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സന്ദേശം കൂടി ഉയര്‍ത്തിപിടിച്ചാണ് ഓരോ അതിര്‍ത്തിയും ഈ പുരോഹിതന്‍ കടന്നത്.’

ഞാന്‍ വനങ്ങളില്‍ കൂടിയും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ കൂടിയും അതുപോലെ അണ്ടര്‍ ഗ്രൗണ്ട് എന്ന് പറയുന്ന സ്ഥലങ്ങളില്‍ കൂടിയും എല്ലാം യാത്ര ചെയ്തിട്ടുണ്ട്. അവിടെയെല്ലാ ബൈക്കിനാണ് ഞാന്‍ പോയികൊണ്ടിരുന്നത് എന്നും അദ്ദേഹം പറയുന്നു. യാത്ര അവസാനിപ്പിച്ച് തിരികെ എത്തിയ പ്രശാന്ത് അച്ഛന്‍ പറയാനുള്ളതും ഇത് മാത്രമാണ് ഇനിയും യാത്രകള്‍ തുടരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

Popular this week