29.2 C
Kottayam
Friday, September 27, 2024

കാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ പുറത്തുവിടുമെന്ന് കൗമാരക്കാര്‍ ഭീഷണിപ്പെടുത്തി; 32കാരന്‍ ജീവനൊടുക്കി

Must read

ബംഗളൂരു: കാമുകിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് 32കാരന്‍ ആത്മഹത്യ ചെയ്തു. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോര്‍പറേഷനിലെ കരാര്‍ തൊഴിലാളിയായ ജൂനിയര്‍ അസിസ്റ്റന്റ് സുപ്രീതിനെയാണ് ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന സുപ്രീതിന്റെ കുറിപ്പ് പോലീസ് കണ്ടെടുത്തു. നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത ശേഷമായിരുന്നു സുപ്രീത് ജീവനൊടുക്കിയത്. രാത്രി ഒരു മണിയോടെ മുറിയില്‍ നിന്ന് വെള്ളം വരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വാതില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് അകത്ത് കടക്കുകയായിരുന്നു. അപ്പോള്‍ ശുചിമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു സുപ്രീത്. വിഷം കഴിച്ചതിന് ശേഷം ശുചിമുറിയില്‍ പോയതാകാമെന്നും അവിടെയെത്തി പെപ്പ് അടക്കുന്നതിന് മുമ്പ് കുഴഞ്ഞുവീണിരിക്കാമെന്നുമാണ് പോലീസ് പറയുന്നത്.

പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത നാലുപേരുടെ പേരുകള്‍ ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. കാമുകിയുമായുള്ള ലൈംഗിക വിഡിയോകള്‍ പണം നല്‍കിയില്ലെങ്കില്‍ പുറത്തുവിടുമെന്ന് ഇവര്‍ സുപ്രീതിനെ ഭീഷണിപ്പെടുത്തിയിരുന്നു.

സുപ്രീത് കാമുകിയെ കാണാനായി അര്‍സികേരെയിലെ താമസ സ്ഥലത്തെത്തിയിരുന്നു. തൊട്ടടുത്തായിരുന്നു നാലു കൗമാരക്കാരുടെയും താമസം. ഇവര്‍ സുപ്രീതിന്റെയും കാമുകിയുടെയും ദൃശ്യങ്ങള്‍ ഒളിച്ചിരുന്ന് വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു. വിഡിയോ കാണിച്ച് ഇവര്‍ 5000 രൂപ വരെ സുപ്രീതില്‍നിന്ന് കൈപറ്റിയിരുന്നു. പിന്നീട് കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week