29.4 C
Kottayam
Sunday, September 29, 2024

ഒരു എംഎല്‍എക്ക് വേണ്ടി 200ഓളം അധ്യാപകര്‍ക്ക് കോവിഡ്; സർക്കാരിനെതിരെ കോവിഡ് ബാധിച്ച്‌ മരിച്ച അധ്യാപികയുടെ കുടുംബം

Must read

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി പ്രൈമറി സ്കൂള്‍ അധ്യാപികയുടെ കുടുംബം. ഏപ്രില്‍ 17ന് നാഗാര്‍ജുനസാഗര്‍ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായ സന്ധ്യയാണ് മരിച്ചത്. ഇതിനെതിരെയാണ് കുടുംബം പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ സന്ധ്യക്ക് ഏപ്രില്‍ 20 ഓടെ പനി ബാധിക്കുകയായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ അത്യാസന്ന വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അവര്‍. 35 കാരിയായ സന്ധ്യ മേയ് എട്ടിന് മരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.

എന്റെ ഭാര്യ മാത്രമല്ല, ജീവിതവും നഷ്ടമായെന്നായിരുന്നു ഭര്‍ത്താവ് കമ്മംപതി മോഹന്‍ റാവുവിന്റെ പ്രതികരണം. ‘എന്റെ ഭാര്യ മാത്രമല്ല, ജീവിതവും നഷ്ടമായി. എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തിയത്? ഒരു എം.എല്‍.എക്ക് വേണ്ടി മാത്രം എത്ര ജീവനുകളാണ് നഷ്ടപ്പെടുത്തിയത്. ലോക്ഡൗണിന് ശേഷമോ എല്ലാവരും വാക്സിന്‍ സ്വീകരിച്ചതിന് ശേഷമോ മാത്രം തെരഞ്ഞെടുപ്പ് നടത്തിയാല്‍ പോരെ?’ -റാവു പറഞ്ഞു.

ഹാലിയയിലായിരുന്നു സന്ധ്യയുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഏപ്രില്‍ 14ന് കൂറ്റന്‍ റാലി നടത്തിയ സ്ഥലമാണിവിടം. ഇതിനുപിന്നാലെ ചന്ദ്രശേഖര്‍ റാവുവിനും ടി.ആര്‍.എസ് പാര്‍ട്ടി സ്ഥാനാര്‍ഥിക്കും നൂറുകണക്കിന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പങ്കെടുത്ത 200ഓളം അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി തെലങ്കാന ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ തിരഞ്ഞെടുപ്പ് നടത്തി ഇത്രയധികം പേര്‍ക്ക് രോഗം പിടിപ്പെട്ടതോടെ സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രോഗം ബാധിച്ചവരുടെ കുടുംബങ്ങള്‍.

ഉപതെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് റാവു കുറ്റപ്പെടുത്തി. പോളിങ് ദിവസം പോലും മാനദണ്ഡങ്ങള്‍ ലംഘിച്ചു. പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന 30 പേരെ ഒരു ബസില്‍ കുത്തിനിറച്ചായിരുന്നു യാത്ര. 10ഓളം ഉദ്യോഗസ്ഥര്‍ ഒരു ചെറിയ ക്ലാസ്മുറിയില്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ കഴിഞ്ഞു.

താപനില പരിശോധിക്കാന്‍ പോലും ആരുമില്ലായിരുന്നു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ കിറ്റും നല്‍കിയില്ലെന്നും റാവു പറഞ്ഞു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 15 അധ്യാപകര്‍ക്കാണ് തെലങ്കാനയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

Popular this week