25.5 C
Kottayam
Friday, September 27, 2024

പെരുമ്പാവൂരിൽ ബിരിയാണി വെക്കാന്‍ 19 കാരിയെ വിളിച്ചുവരുത്തി ബലാത്സംഗം,ആസൂത്രകന്‍ സലിം മണ്ഡല്‍

Must read

പെരുമ്പാവൂര്‍: ബിരിയാണി വയ്ക്കാനെന്നുപറഞ്ഞ് 19 കാരിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തത് പ്രേമനൈരാശ്യമാണെന്നും കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ ആണെന്നും മുഖ്യ പ്രതി സലിം മണ്ഡൽ .ബംഗാള്‍ സ്വദേശിനിയായ 19 കാരിയെയാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ 4 പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത് സലീമായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

സുന്ദരിയായ യുവതിയെ കല്യാണം കഴിച്ച്‌ കൂടെ താമസിപ്പിക്കുന്നതിന് താന്‍ ലക്ഷ്യമിട്ടിരുന്നെന്നും പീഡനത്തിനിരയാക്കിയാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ യുവതി തന്റെ കൂടെ വരുമെന്നാണ് വിശ്വസിച്ചിരുന്നതെന്നും സലീം ചോദ്യം ചെയ്യലില്‍ പൊലീസില്‍ വെളിപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30 ) മുകളിന്‍ അന്‍സാരി (28) മോനി എന്നുവിളിക്കുന്ന മുനീറുല്‍ (20)ഷക്കീബുല്‍ മണ്ഡല്‍ (23) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ബിരിയാണി ഉണ്ടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി കൂട്ടബലാല്‍സംഗത്തിന് ഇരായാക്കുകയായിരുന്നു. സലീം തന്നെയാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. യുവതി എതിര്‍ത്തപ്പോള്‍ മറ്റുള്ളവര്‍ കരണത്ത് മാറിമാറി അടിക്കുകയും വയറില്‍ ചവിട്ടിവീഴ്‌ത്തുകയുമായിരുന്നു. മുകളിന്‍ ആന്‍സാരി ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പിടിവലി തുടങ്ങിയപ്പോള്‍ യുവതി സര്‍വ്വശക്തിയുമെടുത്ത് പ്രതിരോധിക്കുകയും  ഉച്ചത്തില്‍ അലറിവിളിക്കുകയും ചെയ്തു.

ഇതോടെയാണ് മറ്റു രണ്ട് പേര്‍ ക്രൂരമായ ആക്രമണം തുടങ്ങിയത്. പെണ്‍കുട്ടിയുടെ നിലവിളി പുറത്തുവരാതിക്കാന്‍ ഇവര്‍ മുറിയില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്തു. യുവതിയും ഭര്‍ത്താവും താമസിച്ചതിന്റെ തൊട്ടടുത്ത മുറിയിലാണ് സലീമും മുകളിന്‍ അന്‍സാരിയും താമസിച്ചിരുന്നത്. യുവതിയെ മുറിയിലാക്കിയതോടെ തൊട്ടടുത്ത കെട്ടിടത്തില്‍ താമസിച്ചിരുന്ന മറ്റുരണ്ടുപേരെ സലീം വിളിച്ചുവരുത്തുകയായിരുന്നു.

ബലാല്‍സംഗം നടത്താന്‍ നിശ്ചയിച്ചാണ് താന്‍ യുവതിയെ വിളിച്ചു വരുത്തിയതെന്ന് സലീം ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശയായി മുറിയില്‍ നിന്നിറങ്ങിയ യുവതി പെരുമ്പാവൂര്‍ പൊലീസിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. ഉടന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും സലീം താമസിച്ചിരുന്ന മുറിയിലെത്തി പരിശോധന നടത്തി ആധാറും മറ്റുരേഖകളുമൊക്കെ കണ്ടെടുക്കുകയും ചെയ്തു.

പിന്നാലെ നടത്തിയ തിരച്ചിലില്‍ രണ്ടുപേര്‍ പിടിയിലാവുന്നത്. മോനി എന്നുവിളിക്കുന്ന മുനീറുല്‍ ,ഷക്കീബുല്‍ മണ്ഡല്‍ എന്നിവരെ സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് വാഴക്കുളത്തുനിന്നും ഒളിവില്‍പ്പോയ സലീമിനെയും മുകളിന്‍ അന്‍സാരിയും പൊലീസ് പിടികൂടിയത്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശമാണ് വാഴക്കുളം.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം പൊലീസ് സ്ഥലത്തെത്തുമ്പോള്‍ തൊട്ടടുത്ത കെട്ടിടത്തിലേക്കു മാറി മാറി ഒളിക്കുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നത് എന്ന് മറുനാടൻ റിപ്പോർട്ട് ചെയ്യുന്നു . നിരവധി ലൈന്‍കെട്ടിടങ്ങളില്‍ അരിച്ചുപെറുക്കിയാണ് പൊലീസ് സംഘം ഇവരെ പൊക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week