29.2 C
Kottayam
Friday, September 27, 2024

കൊതുക് കടിയ്ക്ക് പരിഹാരം കണ്ടില്ല; ഭാര്യയും മകളും ചേര്‍ന്ന് ഭര്‍ത്താവിനെ ഉലക്ക കൊണ്ടടിച്ചു

Must read

അഹമ്മദാബാദ്: കൊതുക് ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഭാര്യയും മകളും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്ന പാരതിയുമായി യുവാവ് രംഗത്ത്. ഗുജറാത്തിലെ നരോദയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഭാര്യയും മകളും ചേര്‍ന്ന് ഭൂപേന്ദ്ര എന്ന യുവാവിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഭാര്യ ഉലക്ക കൊണ്ടും മകള്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ചും മര്‍ദ്ദിച്ചുവെന്നുമാണ് യുവാവിന്റെ പരാതി.

കഴിഞ്ഞദിവസം കൊതുകുശല്യം അസഹനീയമായെന്നും ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും ഭാര്യ സംഗീത പരാതിപ്പെട്ടു. തന്നെ കൊതുകുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതായി സംഗീത പറഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഫാന്‍ പോലും ഇടാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയാണ്. ഇതിന് മറുപടിയായി തന്നൊടൊപ്പം കട്ടിലില്‍ വന്നുകിടന്നാല്‍ സുഖമായി ഉറങ്ങാന്‍ കഴിയുമെന്ന് തമാശരൂപേണ പറഞ്ഞതിന് പിന്നാലെയായിരുന്നു മര്‍ദനമെന്ന് ഭര്‍ത്താവ് പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിന്റെ മറുപടിയില്‍ കുപിതമായ ഭാര്യ അടുക്കളയില്‍ പോയി ഉലക്കയുമായി എത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂടെ മകളും ചേര്‍ന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഭൂപേന്ദ്രയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി തലയില്‍ ഉലക്ക കൊണ്ടുള്ള അടിയേറ്റ ഭുപേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അതിക്രമം, ക്രിമിനല്‍ ഭീഷണി എന്നി വകുപ്പുകള്‍ ചേര്‍ത്ത് ഭാര്യക്കും മകള്‍ക്കുമെതിരെ കേ്‌സെടുത്തു.

എല്‍ഇഡി ലൈറ്റുകള്‍ വിറ്റാണ് ഭൂപേന്ദ്ര കുടുംബത്തെ പോറ്റിയിരുന്നത്. കഴിഞ്ഞ കുറെ നാളുകളായി വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് വരുമാനത്തില്‍ വന്‍ ഇടിവാണ് നേരിടുന്നത്. അതിനിടെ ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെയാണ് ഭാര്യയും മകളും യുവാവിനെതിരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week